തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി കോവിഡ് കാലത്ത് കേരളത്തിൽ എത്തിയത് 93,404 പേർ. സർക്കാർ ഞായറാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇതു വ്യക്തമാക്കുന്നത്.
വിമാനത്താവളങ്ങൾ വഴി 7847 പേരും തുറമുഖം വഴി 1621 പേരും ചെക്ക്പോസ്റ്റ് വഴി 79,908 പേരും റെയിൽവേ വഴി 4028 പേരും സംസ്ഥാനത്ത് എത്തിയെന്നും കണക്കുകൾ പറയുന്നു.
സംസ്ഥാനത്ത് 53 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും 29 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. അഞ്ചു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവർത്തകയാണ്.
കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു. മേയ് 20-ന് ദുബായിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കെത്തിയ ഇവർ കാൻസർ രോഗബാധിതയായിരുന്നു.
വിമാനത്താവളങ്ങൾ വഴി 7847 പേരും തുറമുഖം വഴി 1621 പേരും ചെക്ക്പോസ്റ്റ് വഴി 79,908 പേരും റെയിൽവേ വഴി 4028 പേരും സംസ്ഥാനത്ത് എത്തിയെന്നും കണക്കുകൾ പറയുന്നു.
സംസ്ഥാനത്ത് 53 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും 29 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. അഞ്ചു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവർത്തകയാണ്.
കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു. മേയ് 20-ന് ദുബായിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കെത്തിയ ഇവർ കാൻസർ രോഗബാധിതയായിരുന്നു.