തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 95,394 പേരാണ് ഞായറാഴ്ച ലഭിക്കുന്ന കണക്കുകൾ പ്രകാരം നിരീക്ഷണത്തിൽ കഴിയുന്നത്.
ഇവരിൽ 94,662 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്ൈറനിലും 732 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1726 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 53,873 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിൾ ഉൾപ്പെടെ) സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 52,355 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 8027 സാന്പിളുകൾ ശേഖരിച്ചതിൽ 7588 സാന്പിളുകൾ നെഗറ്റീവായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇവരിൽ 94,662 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്ൈറനിലും 732 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1726 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 53,873 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിൾ ഉൾപ്പെടെ) സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 52,355 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 8027 സാന്പിളുകൾ ശേഖരിച്ചതിൽ 7588 സാന്പിളുകൾ നെഗറ്റീവായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.