കൊല്ലം: അഞ്ചൽ ഏറം വെള്ളിശേരിയിൽ ഉത്ര(25) കിടപ്പുമുറിയിൽ കരിമൂർഖൻ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പുപിടുത്തക്കാരൻ സുരേഷിനെയും അറസ്റ്റ് ചെയ്തു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഉത്രയുടെ ഭർത്താവ് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സൂരജിനെയും സുരേഷിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. മേയ് ഏഴിനാണ് വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയിൽ പാമ്പു കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂർഖനെയാണ് വാങ്ങിയത്. അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂർഖൻ പാന്പിനെ കൈവശം വച്ചതിന് പ്രതികൾക്കെതിരേ വനംവകുപ്പും കേസെടുത്തു.
സൂരജിനെയും സുരേഷിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. മേയ് ഏഴിനാണ് വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയിൽ പാമ്പു കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂർഖനെയാണ് വാങ്ങിയത്. അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂർഖൻ പാന്പിനെ കൈവശം വച്ചതിന് പ്രതികൾക്കെതിരേ വനംവകുപ്പും കേസെടുത്തു.