തിരുവനന്തപുരം: സംസ്ഥാനത്ത് 53 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 12 പേർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അഞ്ചുപേർ, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ നാലു പേർ, കൊല്ലം ജില്ലയിൽ മൂന്നു പേർ, പത്തനംതിട്ട ജില്ലയിൽ രണ്ടു പേർ, കോഴിക്കോട് ജില്ലയിൽ ഒരാൾ എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
18 പേർ വിദേശത്തുനിന്നും (ഒമാൻ-3, യുഎഇ-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡൽഹി-1, മധ്യപ്രദേശ്-1) വന്നതാണ്. അഞ്ചു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവർത്തകയാണ്.
കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു. മേയ് 20-ന് ദുബായിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കെത്തിയ ഇവർ കാൻസർ രോഗ ബാധിതയായിരുന്നു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേരുടെ പരിശോധനാഫലം നെഗറ്റീവായി. വയനാട് ജില്ലയിൽ നിന്നുള്ള മൂന്നു പേരുടെയും കാസർഗോഡ് ജില്ലയിൽ നിന്നുള്ള രണ്ടു പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി.
18 പേർ വിദേശത്തുനിന്നും (ഒമാൻ-3, യുഎഇ-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡൽഹി-1, മധ്യപ്രദേശ്-1) വന്നതാണ്. അഞ്ചു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവർത്തകയാണ്.
കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു. മേയ് 20-ന് ദുബായിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കെത്തിയ ഇവർ കാൻസർ രോഗ ബാധിതയായിരുന്നു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേരുടെ പരിശോധനാഫലം നെഗറ്റീവായി. വയനാട് ജില്ലയിൽ നിന്നുള്ള മൂന്നു പേരുടെയും കാസർഗോഡ് ജില്ലയിൽ നിന്നുള്ള രണ്ടു പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി.