കണ്ണൂർ: കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടി മരിച്ചു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബു (17) വാണ് മരിച്ചത്. റിബിന്റെ ആദ്യ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ഒരിക്കൽകൂടി സ്രവ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
മസ്തിഷ്ക അണുബാധയാണു മരണകാരണമെന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അതേസമയം, വയനാട് സ്വദേശി ആമിന(53) ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇവർ മരിച്ചത്. കേരളത്തിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്.
മേയ് 20-ന് അബുദാബിയിൽനിന്ന് നെടുന്പാശേരിയിൽ വന്നിറങ്ങിയ ഇവർ അർബുദരോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെവച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു സ്രവ പരിശോധന നടത്തി. പോസിറ്റീവ് ഫലം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ രണ്ടു ദിവസമായി വെൻറിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവൻ നിലനിർത്തിയത്. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
2017 മുതൽ അർബുദ രോഗബാധിതയാണ് ആമിന. കാൻസർ നാലാം ഘട്ടത്തിലായിരുന്ന ഇവർ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്.
മസ്തിഷ്ക അണുബാധയാണു മരണകാരണമെന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അതേസമയം, വയനാട് സ്വദേശി ആമിന(53) ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇവർ മരിച്ചത്. കേരളത്തിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്.
മേയ് 20-ന് അബുദാബിയിൽനിന്ന് നെടുന്പാശേരിയിൽ വന്നിറങ്ങിയ ഇവർ അർബുദരോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെവച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു സ്രവ പരിശോധന നടത്തി. പോസിറ്റീവ് ഫലം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ രണ്ടു ദിവസമായി വെൻറിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവൻ നിലനിർത്തിയത്. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
2017 മുതൽ അർബുദ രോഗബാധിതയാണ് ആമിന. കാൻസർ നാലാം ഘട്ടത്തിലായിരുന്ന ഇവർ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്.