+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആശുപത്രി തടവറപോലെ’; കോവിഡിൽ ഗുജറാത്ത് സർക്കാരിനെ പൊരിച്ച് ഹൈക്കോടതി

അഹമ്മദാബാദ്: കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട വിജയ് രുപാനി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. അഹമ്മദാബാദിലെ സർക്കാർ ആശുപത്ര
അഹമ്മദാബാദ്: കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട വിജയ് രുപാനി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയുടെ അവസ്ഥ ദയനീയമാണെന്നും തടവറ പോലെയാണ് ആശുപത്രിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അഹമ്മദാബാദിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ വ്യക്തമാക്കിയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ജസ്റ്റീസുമാരായ ജെ.ബി പർദിവാല, ഐ.ജെ വോറ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സർക്കാർ ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ ദയനീയമാണെന്നത് വളരെ സങ്കടകരവും വേദനാജനകവുമാണ്. അഹമ്മദാബാദിലെ സർക്കാർ ആശുപത്രി വളരെ മോശം അവസ്ഥയിലാണെന്ന് കാണിക്കുന്നതിൽ ദുഖമുണ്ട്. പാവപ്പെട്ട രോഗികളെ ചികിത്സിക്കാനുള്ളതാണ് സർക്കാർ ആശുപത്രികൾ. പക്ഷേ ഇത് തടവറ പോലെയാണ് ഇപ്പോൾ. ചിലപ്പോൾ അതിനേക്കാൾ മോശമായിരിക്കാം. നിർഭാഗ്യവശാൽ, ദരിദ്രരും നിസഹായരുമായ രോഗികൾക്ക് മറ്റ് മാർഗമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വെന്‍റിലേറ്ററുകളുടെ കുറവുമൂലം മരണസംഖ്യ ഉയരുന്നതിൽ സർക്കാർ എന്തുകൊണ്ട് അജ്ഞത പുലർത്തുന്നത്? ആശുപത്രിയിലെ കാാര്യങ്ങളെക്കുറിച്ച് നിരീക്ഷിക്കാനും വിലയിരുത്താനും ആരോഗ്യമന്ത്രി എത്ര തവണ എത്തി?. ആശുപത്രിയുടെ അവസ്ഥയെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന് അറിവുകളുണ്ടായിട്ടും എന്ത് പദ്ധതികളാണ് കൈക്കൊണ്ടതെന്നും കോടതി ചോദിച്ചു.

ഗുജറാത്തിൽ 13,669 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ 829 മരണങ്ങളിൽ 669 എണ്ണവും അഹമ്മദാബാദിലാണ്. അഹമ്മദാബാദിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞിട്ടുണ്ട്.
More in Latest News :