തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതൽ ആളുകൾ എത്തുന്നതിനാൽ രോഗികൾ കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്നത് പ്രതീക്ഷിച്ചതാണ്. അതനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ക്വാറന്റൈൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വരുന്നവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് കേരളം ലക്ഷ്യമിടുന്നത്. റിവേഴ്സ് ക്വാറന്റൈൻ അടക്കം കൃത്യമായി പാലിക്കണം. മരണനിരക്ക് കൂടാതെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്. ഏറ്റവും പ്രായോഗികം ഹോം ക്വാറന്റൈൻ കൃത്യമായി നടത്തുക എന്നതാണ്. കേരളം പിൻതുടരുന്നത് ശ്രമകരമായ ദൗത്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
കേരളം മുൻകൂട്ടി കണ്ടാണ് എല്ലാം ആസുത്രണം ചെയ്തത്. മരണനിരക്ക് കൂടില്ലെന്ന് ആത്മവിശ്വാസമുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നിർദേശങ്ങൾ ലംഘിക്കരുത്. കൂടുതൽ ആളുകളിലേക്ക് രോഗം പടർന്നാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. സർക്കാർ കേന്ദ്രങ്ങളിലെ ക്വാറന്റൈൻ ഏഴു ദിവസമാക്കിയ കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നടത്തിയ മുന്നൊരുക്കങ്ങളിൽ വിശ്വാസമുണ്ട്. രണ്ടാമത്തെ ഘട്ടത്തെക്കാൾ രോഗികൾ കൂടും. നല്ല ജാഗ്രതയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. നല്ല പരിഗണനയോടെയാണ് ആരോഗ്യപ്രവർത്തകർ എല്ലാവരെയും ചികിത്സിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വരുന്നവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് കേരളം ലക്ഷ്യമിടുന്നത്. റിവേഴ്സ് ക്വാറന്റൈൻ അടക്കം കൃത്യമായി പാലിക്കണം. മരണനിരക്ക് കൂടാതെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്. ഏറ്റവും പ്രായോഗികം ഹോം ക്വാറന്റൈൻ കൃത്യമായി നടത്തുക എന്നതാണ്. കേരളം പിൻതുടരുന്നത് ശ്രമകരമായ ദൗത്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
കേരളം മുൻകൂട്ടി കണ്ടാണ് എല്ലാം ആസുത്രണം ചെയ്തത്. മരണനിരക്ക് കൂടില്ലെന്ന് ആത്മവിശ്വാസമുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നിർദേശങ്ങൾ ലംഘിക്കരുത്. കൂടുതൽ ആളുകളിലേക്ക് രോഗം പടർന്നാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. സർക്കാർ കേന്ദ്രങ്ങളിലെ ക്വാറന്റൈൻ ഏഴു ദിവസമാക്കിയ കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നടത്തിയ മുന്നൊരുക്കങ്ങളിൽ വിശ്വാസമുണ്ട്. രണ്ടാമത്തെ ഘട്ടത്തെക്കാൾ രോഗികൾ കൂടും. നല്ല ജാഗ്രതയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. നല്ല പരിഗണനയോടെയാണ് ആരോഗ്യപ്രവർത്തകർ എല്ലാവരെയും ചികിത്സിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.