ന്യൂഡൽഹി: ക്വാറന്റൈൻ നിർദേശത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചു. വിദേശത്തുനിന്ന് വരുന്നവർക്കുള്ള സർക്കാർ ക്വാറന്റൈൻ ഏഴു ദിവസം മതി. അടുത്ത ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
ഗർഭിണികൾക്ക് 14 ദിവസം ഹോം ക്വാറന്റൈൻ മതി. സംസ്ഥാനാന്തരയാത്ര നടത്തുന്ന എല്ലാവരും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. എല്ലാവർക്കും ആരോഗ്യ സേതു നിർബന്ധമെന്നും ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏഴു ദിവസത്തെ സർക്കാർ ക്വാറന്റൈൻ മതിയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്ന് അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിക്കുകയായിരുന്നു.
ഗർഭിണികൾക്ക് 14 ദിവസം ഹോം ക്വാറന്റൈൻ മതി. സംസ്ഥാനാന്തരയാത്ര നടത്തുന്ന എല്ലാവരും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. എല്ലാവർക്കും ആരോഗ്യ സേതു നിർബന്ധമെന്നും ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏഴു ദിവസത്തെ സർക്കാർ ക്വാറന്റൈൻ മതിയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്ന് അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിക്കുകയായിരുന്നു.