അഞ്ചൽ: കൊല്ലം അഞ്ചലിൽ യുവതി രണ്ടു തവണ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മരിച്ച ഉത്രയുടെ ഭർത്താവ് സൂരജിനെയും സുഹൃത്തുക്കളായ കല്ലുവാതുക്കല്‍ സ്വദേശിയായ പാമ്പുപിടുത്തക്കാരന് സുരേഷിനെയും മറ്റൊരാളെയുമാണ് ചോദ്യം ചെയ്യുന്നത്. റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
അഞ്ചല്‍ സ്വദേശിനി ഉത്രയുടെ മരണമാണ് കൊലപാതകമെന്ന് സംശയിക്കപ്പെടുന്നത്. സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന വിവരം പുറത്തു വരുന്നത്. ഞായറാഴ്ച വൈകിട്ടോടെ ഉത്രയുടെ മരണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. അറസ്റ്റ് ഉണ്ടായേക്കും.
അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ(25) മേയ് ഏഴിനാണ് കിടപ്പു മുറിയിൽ പാമ്പു കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് വീട്ടുകാരുടെ സംശയം. മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ഉത്രയക്ക് ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും പാമ്പ് കടിയേറ്റിരുന്നു.
യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്രയുടെ വീട്ടില്‍ നിന്നു ശനിയാഴ്ച തെളിവുകള്‍ ശേഖരിച്ചിരുന്നു.
അഞ്ചല്‍ സ്വദേശിനി ഉത്രയുടെ മരണമാണ് കൊലപാതകമെന്ന് സംശയിക്കപ്പെടുന്നത്. സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന വിവരം പുറത്തു വരുന്നത്. ഞായറാഴ്ച വൈകിട്ടോടെ ഉത്രയുടെ മരണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. അറസ്റ്റ് ഉണ്ടായേക്കും.
അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ(25) മേയ് ഏഴിനാണ് കിടപ്പു മുറിയിൽ പാമ്പു കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് വീട്ടുകാരുടെ സംശയം. മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ഉത്രയക്ക് ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും പാമ്പ് കടിയേറ്റിരുന്നു.
യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്രയുടെ വീട്ടില്‍ നിന്നു ശനിയാഴ്ച തെളിവുകള്‍ ശേഖരിച്ചിരുന്നു.