അമൃത്സര്‍: ചൈനയിലെ ബിസിനസ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളെയും പഞ്ചാബിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്ത് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ പിന്തുണയും ഉറപ്പും നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ രാജ്യങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ജപ്പാന്, കൊറിയ, തായ്വാന് എന്നീ രാജ്യങ്ങളുടെ എംബസികള്‍ക്ക് കത്തയച്ചുവെന്നും അവരുമായി ചര്‍ച്ച നടത്തുകയും ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജപ്പാനിലെയും അമേരിക്കയിലെയും വ്യവസായ ഭീമന്മാര് തങ്ങളുടെ ഉത്പാദനം ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കു മാറ്റുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അമരീന്ദര്‍ സിംഗിന്റെ തീരുമാനം.
ചൈനയില്‍ നിന്നും വ്യവസായം മാറ്റാന്‍ ആഗ്രഹിക്കുന്ന 100 യുഎസ് കമ്പനികള്‍ക്ക് ഇന്ത്യ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് ജപ്പാന്, കൊറിയ, തായ്വാന് എന്നീ രാജ്യങ്ങളുടെ എംബസികള്‍ക്ക് കത്തയച്ചുവെന്നും അവരുമായി ചര്‍ച്ച നടത്തുകയും ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജപ്പാനിലെയും അമേരിക്കയിലെയും വ്യവസായ ഭീമന്മാര് തങ്ങളുടെ ഉത്പാദനം ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കു മാറ്റുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അമരീന്ദര്‍ സിംഗിന്റെ തീരുമാനം.
ചൈനയില്‍ നിന്നും വ്യവസായം മാറ്റാന്‍ ആഗ്രഹിക്കുന്ന 100 യുഎസ് കമ്പനികള്‍ക്ക് ഇന്ത്യ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.