ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖയ്ക്കു സമീപം പെട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യയുടെ കരസേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരടങ്ങിയ സംയുക്ത സംഘത്തെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യൻ സേന നിഷേധിച്ചു.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ആയുധങ്ങളും ചൈനീസ് സേന തട്ടിയെടുത്തുവെന്നും എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ചൈനീസ് സേന തടവില്‍ വച്ച സൈനികര്‍ക്കൊപ്പം ആയുധങ്ങളും മടക്കി നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യ റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചത് ചൈനയെ വളരെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ആയുധങ്ങളും ചൈനീസ് സേന തട്ടിയെടുത്തുവെന്നും എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ചൈനീസ് സേന തടവില്‍ വച്ച സൈനികര്‍ക്കൊപ്പം ആയുധങ്ങളും മടക്കി നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യ റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചത് ചൈനയെ വളരെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു.