ന്യൂഡൽഹി: കടുത്ത ആശങ്ക പരത്തി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 6,767 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതർ 1,31,868 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധയാണിത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനിടെ 147 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,867 ആയി. നിലവിൽ 73,560 പേരാണ് ചികിത്സയിലുള്ളത്. 54,440 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയ്ക്കു (47,190) പിന്നാലെ തമിഴ്നാട് (15512), ഗുജറാത്ത് (13,664), ഡൽഹി (12,910) എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര (1,577), ഗുജറാത്ത് (829), മധ്യപ്രദേശ് (281), ബംഗാൾ (269), ഡൽഹി (231) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.
രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതൽ തീവ്രമാകുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടു മാസം കൂടുതൽ ജാഗ്രത വേണം. ആശുപത്രികൾ സജ്ജമായിരിക്കണം. കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം കൂട്ടണമെന്നും മന്ത്രാലയം നിർദേശിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനിടെ 147 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,867 ആയി. നിലവിൽ 73,560 പേരാണ് ചികിത്സയിലുള്ളത്. 54,440 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയ്ക്കു (47,190) പിന്നാലെ തമിഴ്നാട് (15512), ഗുജറാത്ത് (13,664), ഡൽഹി (12,910) എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര (1,577), ഗുജറാത്ത് (829), മധ്യപ്രദേശ് (281), ബംഗാൾ (269), ഡൽഹി (231) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.
രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതൽ തീവ്രമാകുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടു മാസം കൂടുതൽ ജാഗ്രത വേണം. ആശുപത്രികൾ സജ്ജമായിരിക്കണം. കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം കൂട്ടണമെന്നും മന്ത്രാലയം നിർദേശിച്ചു.