ന്യൂഡൽഹി: രാജ്യത്ത് ഏകദേശം നാല് കോടി കുടിയേറ്റ തൊഴിലാളികൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതുമുതൽ ട്രെയിനിലും ബസുകളിലുമായി 75 ലക്ഷം തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങിയെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ നാടുകളിലേത്തിക്കാൻ മേയ് ഒന്നു മുതൽ 2600ഓളം പ്രത്യേക ട്രെയിനുകൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി പുന്യ സലീല ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ സെൻസസ് റിപ്പോർട്ട് അനുസരിച്ച് നാല് കോടി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തുള്ളതെന്നും ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു. 35 ലക്ഷം പേർ "ശ്രമിക്' പ്രത്യേക ട്രെയിനുകൾ ഉപയോഗിച്ചാണ് നാട്ടിലെത്തിയത്. 40 ലക്ഷം പേർ ബസുകളിലാണ് നാടണഞ്ഞത്.
കുടിയേറ്റ തൊഴിലാളികൾക്ക് പാർപ്പിടവും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ നാടുകളിലേത്തിക്കാൻ മേയ് ഒന്നു മുതൽ 2600ഓളം പ്രത്യേക ട്രെയിനുകൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി പുന്യ സലീല ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ സെൻസസ് റിപ്പോർട്ട് അനുസരിച്ച് നാല് കോടി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തുള്ളതെന്നും ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു. 35 ലക്ഷം പേർ "ശ്രമിക്' പ്രത്യേക ട്രെയിനുകൾ ഉപയോഗിച്ചാണ് നാട്ടിലെത്തിയത്. 40 ലക്ഷം പേർ ബസുകളിലാണ് നാടണഞ്ഞത്.
കുടിയേറ്റ തൊഴിലാളികൾക്ക് പാർപ്പിടവും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.