വാഷിംഗ്ടണ് ഡിസി: അമേരിക്കയിലെ ആഫ്രിക്കൻ വംശജരെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായതോടെ ക്ഷമ പറഞ്ഞ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. തനിക്കു പകരം പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇനിയും വോട്ട് ചെയ്യുകയാണെങ്കിൽ അമേരിക്കയിലുള്ള ആഫ്രിക്കൻ വംശജർ കറുത്തവർഗക്കാരല്ല എന്നായിരുന്നു ബൈഡന്റെ പരാമർശം.
താൻ ഒരിക്കലും ആഫ്രിക്കൻ സമൂഹത്തെ നിസാരമായി കണ്ടിട്ടില്ലെന്ന് ആഫ്രിക്കൻ ബിസിനസ് നേതാക്കളെ ഫോണിൽ വിളിച്ച് ബൈഡൻ വ്യക്തമാക്കി. ആഫ്രിക്കൻ സമൂഹത്തിന്റെ വോട്ട് നിസാരമായി കരുതുന്നതുപോലെയാണ് അഭിപ്രായങ്ങൾ വന്നതെന്ന് തനിക്കറിയാം. അതിന് സത്യവുമായി ബന്ധമില്ല. അത്തരമൊരു കാര്യം ഞാനൊരിക്കലും ചെയ്തിട്ടില്ല.- ബൈഡൻ വിശദീകരിച്ചു.
ഞാൻ മത്സരിച്ചപ്പോഴൊക്കെ ആഫ്രിക്കൻ സമൂഹത്തിന്റെ പിന്തുണ നേടി. അവരുടെ വോട്ട് നിസാരമായി കരുതിയിട്ടില്ല. യഥാർത്ഥത്തിൽ, പ്രസിഡന്റ് സ്ഥാനം നേടാൻ തനിക്ക് ആഫ്രിക്കൻ സമൂഹത്തിന്റെ വോട്ട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷം മുന്പ്, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടുന്പോൾ പറഞ്ഞതുപോലെ എന്റെ വിജയത്തിനുള്ള പ്രേരക ശക്തി കറുത്ത വംശജരാണ്. പ്രസിഡന്റ് പദവി നേടുന്നതിൽ അവരുടെ പിന്തുണയാണ് നിർണായകമെന്നും ബൈഡൻ പറഞ്ഞു.
താൻ ഒരിക്കലും ആഫ്രിക്കൻ സമൂഹത്തെ നിസാരമായി കണ്ടിട്ടില്ലെന്ന് ആഫ്രിക്കൻ ബിസിനസ് നേതാക്കളെ ഫോണിൽ വിളിച്ച് ബൈഡൻ വ്യക്തമാക്കി. ആഫ്രിക്കൻ സമൂഹത്തിന്റെ വോട്ട് നിസാരമായി കരുതുന്നതുപോലെയാണ് അഭിപ്രായങ്ങൾ വന്നതെന്ന് തനിക്കറിയാം. അതിന് സത്യവുമായി ബന്ധമില്ല. അത്തരമൊരു കാര്യം ഞാനൊരിക്കലും ചെയ്തിട്ടില്ല.- ബൈഡൻ വിശദീകരിച്ചു.
ഞാൻ മത്സരിച്ചപ്പോഴൊക്കെ ആഫ്രിക്കൻ സമൂഹത്തിന്റെ പിന്തുണ നേടി. അവരുടെ വോട്ട് നിസാരമായി കരുതിയിട്ടില്ല. യഥാർത്ഥത്തിൽ, പ്രസിഡന്റ് സ്ഥാനം നേടാൻ തനിക്ക് ആഫ്രിക്കൻ സമൂഹത്തിന്റെ വോട്ട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷം മുന്പ്, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടുന്പോൾ പറഞ്ഞതുപോലെ എന്റെ വിജയത്തിനുള്ള പ്രേരക ശക്തി കറുത്ത വംശജരാണ്. പ്രസിഡന്റ് പദവി നേടുന്നതിൽ അവരുടെ പിന്തുണയാണ് നിർണായകമെന്നും ബൈഡൻ പറഞ്ഞു.