ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസ് ഓഗസ്റ്റിന് മുമ്പ് പുനഃരാരംഭിക്കാൻ ശ്രമം. വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഫേസ്ബുക്ക് ചോദ്യോത്തരവേളയിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര യാത്ര വിമാനങ്ങളിൽ നല്ലൊരു ശതമാനത്തിന്റെയും സർവീസും പുനഃരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ലോക്ക്ഡൗണിനു ശേഷം നിർത്തിവച്ച ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ എല്ലാ റൂട്ടിലേക്കും സർവീസ് നടത്തുന്നുണ്ട്. 35 നഗരങ്ങളിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ 39 വിമാനത്താവളത്തിൽ വന്നിറങ്ങുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് വ്യക്തമാക്കുന്നത്.
യാത്രയ്ക്കുള്ള മാർഗനിർദേശങ്ങളും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയിരുന്നു. വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അടുത്ത മൂന്നു മാസത്തേക്ക് കേന്ദ്രം ടിക്കറ്റ് നിരക്ക് നിജപ്പെടുത്തിയിരുന്നു.
ലോക്ക്ഡൗണിനു ശേഷം നിർത്തിവച്ച ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ എല്ലാ റൂട്ടിലേക്കും സർവീസ് നടത്തുന്നുണ്ട്. 35 നഗരങ്ങളിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ 39 വിമാനത്താവളത്തിൽ വന്നിറങ്ങുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് വ്യക്തമാക്കുന്നത്.
യാത്രയ്ക്കുള്ള മാർഗനിർദേശങ്ങളും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയിരുന്നു. വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അടുത്ത മൂന്നു മാസത്തേക്ക് കേന്ദ്രം ടിക്കറ്റ് നിരക്ക് നിജപ്പെടുത്തിയിരുന്നു.