ബംഗളൂരു: കോവിഡ് കേസുകളുടെ വര്ദ്ധന കണക്കിലെടുത്ത് ആറ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിമാന യാത്രക്കാർക്ക് ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക സർക്കാർ. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നു മടങ്ങുന്നവരെയാണ് ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കുക. ഇതിനുശേഷം ഇവരെ ഏഴു ദിവസം ഹോം ക്വാറന്റൈനിലുമാക്കും.
അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് നിർദേശിച്ചിരിക്കുന്നത്. ഗർഭിണികൾ, 80 വയസിനു മുകളിലുള്ളവർ, രോഗികൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർക്ക് ഇളവുണ്ട്. ഇവർക്ക് ഹോം ക്വാറന്റൈനാണ്. ഒരു പരിചാരികയെ കൂടെ നിർത്താമെന്നും മാർഗനിർദേശത്തിൽ കർണാടക ആരോഗ്യമന്ത്രാലായം വ്യക്തമാക്കി.
ബിസിനസ് ആവശ്യങ്ങൾക്കടക്കം അടിയന്തര കാര്യങ്ങൾക്കായി വരുന്നവർക്ക് ഐസിഎംആർ അംഗീകരിച്ച ലബോട്ടറിയിൽ നിന്നും കോവിഡ് 19 പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ഒഴിവാക്കപ്പെടും. പരിശോധന റിപ്പോർട്ട് യാത്ര തീയതിക്ക് രണ്ടു ദിവസം മുമ്പുള്ളതാകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് നിർദേശിച്ചിരിക്കുന്നത്. ഗർഭിണികൾ, 80 വയസിനു മുകളിലുള്ളവർ, രോഗികൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർക്ക് ഇളവുണ്ട്. ഇവർക്ക് ഹോം ക്വാറന്റൈനാണ്. ഒരു പരിചാരികയെ കൂടെ നിർത്താമെന്നും മാർഗനിർദേശത്തിൽ കർണാടക ആരോഗ്യമന്ത്രാലായം വ്യക്തമാക്കി.
ബിസിനസ് ആവശ്യങ്ങൾക്കടക്കം അടിയന്തര കാര്യങ്ങൾക്കായി വരുന്നവർക്ക് ഐസിഎംആർ അംഗീകരിച്ച ലബോട്ടറിയിൽ നിന്നും കോവിഡ് 19 പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ഒഴിവാക്കപ്പെടും. പരിശോധന റിപ്പോർട്ട് യാത്ര തീയതിക്ക് രണ്ടു ദിവസം മുമ്പുള്ളതാകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Incoming domestic flight passenger from Maharashtra, Rajasthan, Delhi, Gujarat, Tamil Nadu, Delhi & Madhya Pradesh will undergo 7 day institutional Quarantine followed by home quarantine.
— DGP KARNATAKA (@DgpKarnataka) May 23, 2020