കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 വിവര വിശകലനത്തിനായി ശേഖരിച്ച മുഴുവന്‍ ഡേറ്റയും നശിപ്പിച്ചതായി സ്പ്രിങ്ക്ളർ. ഹൈക്കോടതിയിലാണ് സ്പ്രിങ്ക്ളര്‍ ഇക്കാര്യം അറിയിച്ചത്. വിവരങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചത് സര്‍ക്കാരിന്റെ പക്കല്‍ സുരക്ഷിതമാണെന്നും സ്പ്രിങ്ക്ളര്‍ കമ്പനിക്ക് ഉള്‍പ്പെടെ മറ്റാര്‍ക്കും ഡേറ്റ കൈമാറ്റം ചെയ്യുന്നില്ലെന്നും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ഡേറ്റ വിശകലനം ചെയ്യാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രാപ്തിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഐടി വകുപ്പിന്റെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇത്രയും ഡേറ്റ വിശകലനം ചെയ്യാനാവില്ല. തുടര്‍ന്നാണ് സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയത്.
സ്പ്രിങ്ക്ളറുമായുള്ള കരാര്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാത്രം തീരുമാനമല്ല. ആരോഗ്യ വകുപ്പ്, തദ്ദേശഭരണ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി തുടങ്ങിയവയിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്.
ഏപ്രില്‍ 20 മുതല്‍ ആമസോണ്‍ വെബ് സെര്‍വറിലെ സി- ഡിറ്റിന്റെ അക്കൗണ്ടിലാണ് ഡേറ്റ സൂക്ഷിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചത് സര്‍ക്കാരിന്റെ പക്കല്‍ സുരക്ഷിതമാണെന്നും സ്പ്രിങ്ക്ളര്‍ കമ്പനിക്ക് ഉള്‍പ്പെടെ മറ്റാര്‍ക്കും ഡേറ്റ കൈമാറ്റം ചെയ്യുന്നില്ലെന്നും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ഡേറ്റ വിശകലനം ചെയ്യാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രാപ്തിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഐടി വകുപ്പിന്റെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇത്രയും ഡേറ്റ വിശകലനം ചെയ്യാനാവില്ല. തുടര്‍ന്നാണ് സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയത്.
സ്പ്രിങ്ക്ളറുമായുള്ള കരാര്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാത്രം തീരുമാനമല്ല. ആരോഗ്യ വകുപ്പ്, തദ്ദേശഭരണ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി തുടങ്ങിയവയിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്.
ഏപ്രില്‍ 20 മുതല്‍ ആമസോണ്‍ വെബ് സെര്‍വറിലെ സി- ഡിറ്റിന്റെ അക്കൗണ്ടിലാണ് ഡേറ്റ സൂക്ഷിക്കുന്നത്.