കിംഗ്സ്റ്റൺ: കാനഡയിൽ ഒന്റാരിയോ തടാകത്തിൽ വീണ് മരണമടഞ്ഞ വണ്ണപ്പുറം പരയ്ക്കനാൽ എബിൻ സന്തോഷിന്റെ(21) മൃതദേഹം മേയ് 26ന് നാട്ടിലെ ത്തിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സീറോ മലബാർ കാതോലിക്ക് എപ്പാർക്കി ഓഫ് മിസിസാഗയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. ബോബി ജോയി മുട്ടത്തുവാളായിൽ പത്രക്കുറിപ്പിൽ അറിയിച്ചു. വണ്ണപുറം പരയ്ക്കനാൽ സന്തോഷിന്റെയും ഷൈനിയുടെയും രണ്ടാമത്തെ മകനാണ് എബിൻ. ബാരിയിൽ ജോർജിയൻ കോളജിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദവിദ്യാർഥിയായിരുന്നു.
മേയ് ഏഴിന് വൈകിട്ട് കിംഗ്സ്റ്റണിലുള്ള ഒന്റാരിയോ തടാകത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ട് സവാരിക്കെത്തിയ എബിൻ തടാകത്തിൽ വീണു കാണാ താകുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് എബിനെ കണ്ടെത്തിയത്. അവശനിലയിലായ എബിനെ ഉടനെ കിം ഗ്സ്റ്റൺ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലും കാനഡയിലെ മിസിസാഗ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിലും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്. തുടർനടപടികൾക്കായി മിസാസാഗ രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ റവ. ഫാ. ബോബി ജോയി മുട്ടത്തുവാളായിൽ, ജെറിൻ രാജ് (പ്രസിഡന്റ്, എസ്എംവൈഎം ഇന്റർനാഷണൽ), എബിന്റെ കുടുംബസുഹൃത്തായ പോൾ ജോസഫ് കരിന്തോളിൽ എന്നിവരടങ്ങിയ കമ്മറ്റിയെ നിയോഗിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും വഹിച്ചത് കോൺസുലാർ ജനറലിന്റെ ഓഫീസാണ്.
മേയ് ഏഴ് മുതൽ 14 വരെ മിസിസാഗ രൂപതയിലെ യുവജനപ്രസ്ഥാനമായ എസ്എംവൈഎം അന്തർദേശീയ വിഭാഗത്തിന്റെ നേതൃത്വത്തിൽ എബിന്റെ ആത്മ ശാന്തിക്കായി ബിഷപ്പ് മാർ ജോസ് കല്ലുവേലിന്റെയും മറ്റ് വൈദീകരുടെയും കാർമികത്വത്തിൽ നടത്തിയ ഒപ്പീസിലും പ്രാർഥനകളിലും കാനഡ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം മലയാളി വിദ്യാർഥികൾ പങ്കെടുത്തിരുന്നു. മാർക്കം ഫ്യൂണറൽ ഹോമിൽ നിന്നും എസ്എംവൈഎം കാനഡ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ലഭ്യമാക്കിയ ലൈവ് സ്ട്രീമിംഗിലൂടെ പതിനായിരത്തിലേറെ ആളുകൾ ആദരാജ്ഞലികൾ അർപ്പിച്ചു.
മേയ് ഏഴിന് വൈകിട്ട് കിംഗ്സ്റ്റണിലുള്ള ഒന്റാരിയോ തടാകത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ട് സവാരിക്കെത്തിയ എബിൻ തടാകത്തിൽ വീണു കാണാ താകുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് എബിനെ കണ്ടെത്തിയത്. അവശനിലയിലായ എബിനെ ഉടനെ കിം ഗ്സ്റ്റൺ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലും കാനഡയിലെ മിസിസാഗ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിലും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്. തുടർനടപടികൾക്കായി മിസാസാഗ രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ റവ. ഫാ. ബോബി ജോയി മുട്ടത്തുവാളായിൽ, ജെറിൻ രാജ് (പ്രസിഡന്റ്, എസ്എംവൈഎം ഇന്റർനാഷണൽ), എബിന്റെ കുടുംബസുഹൃത്തായ പോൾ ജോസഫ് കരിന്തോളിൽ എന്നിവരടങ്ങിയ കമ്മറ്റിയെ നിയോഗിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും വഹിച്ചത് കോൺസുലാർ ജനറലിന്റെ ഓഫീസാണ്.
മേയ് ഏഴ് മുതൽ 14 വരെ മിസിസാഗ രൂപതയിലെ യുവജനപ്രസ്ഥാനമായ എസ്എംവൈഎം അന്തർദേശീയ വിഭാഗത്തിന്റെ നേതൃത്വത്തിൽ എബിന്റെ ആത്മ ശാന്തിക്കായി ബിഷപ്പ് മാർ ജോസ് കല്ലുവേലിന്റെയും മറ്റ് വൈദീകരുടെയും കാർമികത്വത്തിൽ നടത്തിയ ഒപ്പീസിലും പ്രാർഥനകളിലും കാനഡ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം മലയാളി വിദ്യാർഥികൾ പങ്കെടുത്തിരുന്നു. മാർക്കം ഫ്യൂണറൽ ഹോമിൽ നിന്നും എസ്എംവൈഎം കാനഡ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ലഭ്യമാക്കിയ ലൈവ് സ്ട്രീമിംഗിലൂടെ പതിനായിരത്തിലേറെ ആളുകൾ ആദരാജ്ഞലികൾ അർപ്പിച്ചു.