+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കറാച്ചി വിമാനാപകടം: അദ്ഭുതകരമായി രക്ഷപെട്ട് ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ

കറാച്ചി: കറാച്ചി വിമാനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ട് ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫർ മസൂദ്. വൻ അപകടത്തിൽനിന്ന് നിസാരപരിക്കുകളോടെ അദ്ഭുതകരമായ
കറാച്ചി വിമാനാപകടം: അദ്ഭുതകരമായി രക്ഷപെട്ട് ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ
കറാച്ചി: കറാച്ചി വിമാനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ട് ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫർ മസൂദ്. വൻ അപകടത്തിൽനിന്ന് നിസാരപരിക്കുകളോടെ അദ്ഭുതകരമായാണ് സഫർ മസൂദ് രക്ഷപെട്ടത്. ഇദ്ദേഹത്തെ ദാറുൾ സെഹാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ഇടുപ്പിലും തോൾ അസ്ഥിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ പൊള്ളലോ മറ്റ് മുറിവുകളോ അദ്ദേഹത്തിനുണ്ടായില്ല.

അപകടത്തിൽ 37 പേർ മരിച്ചതായാണ് റിപ്പോർട്ട്. മസൂദ് ഉൾപ്പെടെ 91 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ച മുഴുവൻപേരും വിമാനത്തിലുള്ളവർ ആയിരുന്നോ അതോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും മരണപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അറിവായിട്ടില്ല.

ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. 91 യാത്രക്കാരും എട്ടു ജീവന ക്കാരും വിമാനത്തിലുണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിലേക്കുള്ള ലാൻഡിംഗിന് തൊട്ടുമുമ്പായിരുന്നു അപകടം.

ജനങ്ങൾ തിങ്ങിപാർക്കുന്ന ജിന്നാ കോളനിക്ക് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. തകർന്ന് വീഴുന്നതിനു മുൻപ് രണ്ടോ മൂന്നോവട്ടം ലാൻഡ് ചെയ്യാൻ വിമാനം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. വിമാനം മൊബൈൽ ടവറിൽ ഇടിച്ച് കെട്ടടിടങ്ങൾക്ക് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു- സംഭവത്തിനു ദൃക്സാക്ഷിയായ ഷാക്കീൽ അഹമ്മദ് പറയുന്നു.
More in Latest News :