കറാച്ചി: നിരവധി പേരുടെ മരണത്തിനിടയാക്കിയ കറാച്ചി വിമാനാപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി അനുശോചനം രേഖപ്പെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അപകടത്തിൽ 37 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂന്ന് പേർ അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുഴുവൻപേരും വിമാനത്തിലുള്ളവർ ആയിരുന്നോ അതോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും മരണപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അറിവായിട്ടില്ല.
ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. 91 യാത്രക്കാരും എട്ടു ജീവന ക്കാരും വിമാനത്തിലുണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിലേക്കുള്ള ലാൻഡിംഗിന് തൊട്ടുമുമ്പായിരുന്നു അപകടം.
ജനങ്ങൾ തിങ്ങിപാർക്കുന്ന ജിന്നാ കോളനിക്ക് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. തകർന്ന് വീഴുന്നതിനു മുൻപ് രണ്ടോ മൂന്നോവട്ടം ലാൻഡ് ചെയ്യാൻ വിമാനം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. വിമാനം മൊബൈൽ ടവറിൽ ഇടിച്ച് കെട്ടടിടങ്ങൾക്ക് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു- സംഭവത്തിനു ദൃക്സാക്ഷിയായ ഷാക്കീൽ അഹമ്മദ് പറയുന്നു.
അപകടത്തിൽ 37 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂന്ന് പേർ അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുഴുവൻപേരും വിമാനത്തിലുള്ളവർ ആയിരുന്നോ അതോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും മരണപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അറിവായിട്ടില്ല.
ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. 91 യാത്രക്കാരും എട്ടു ജീവന ക്കാരും വിമാനത്തിലുണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിലേക്കുള്ള ലാൻഡിംഗിന് തൊട്ടുമുമ്പായിരുന്നു അപകടം.
ജനങ്ങൾ തിങ്ങിപാർക്കുന്ന ജിന്നാ കോളനിക്ക് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. തകർന്ന് വീഴുന്നതിനു മുൻപ് രണ്ടോ മൂന്നോവട്ടം ലാൻഡ് ചെയ്യാൻ വിമാനം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. വിമാനം മൊബൈൽ ടവറിൽ ഇടിച്ച് കെട്ടടിടങ്ങൾക്ക് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു- സംഭവത്തിനു ദൃക്സാക്ഷിയായ ഷാക്കീൽ അഹമ്മദ് പറയുന്നു.