തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയ്ക്കായി ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. ഇവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ഇരിപ്പിടം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബന്ധുക്കൾ ഹോം ക്വാറന്റൈനിൽ കഴിയുന്ന വീടുകളിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ഇവരെയും പ്രത്യേകമായാണ് ഇരുത്തുക. പരീക്ഷയ്ക്ക് എത്തുന്ന എല്ലാ വിദ്യാർഥികളെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. വൈദ്യപരിശോധന വേണ്ടവർക്ക് അത് നൽകാനുള്ള സൗകര്യവും സ്കൂളിൽ ഉണ്ടാകും. തെർമൽ സ്ക്രീനിംഗ് നടത്തുന്നതിന് 5000 പുതിയ ഐആർ തെർമോമീറ്റർ വാങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾ പരീക്ഷകഴിഞ്ഞ് വീട്ടിൽ എത്തിയാൽ കുളിച്ച് ദേഹം ശുചിയാക്കിയതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ. പരീക്ഷയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ആരോഗ്യചിട്ടകൾ അടങ്ങിയ അറിയിപ്പും മാസ്കും കുട്ടികൾക്ക് വീടുകളിൽ എത്തിക്കും. ഇതിനായി സമഗ്രശിക്ഷാ കേരളയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും വിദ്യാർഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തീയതികളിൽ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അവർക്ക് സേ പരീക്ഷയ്ക്കൊപ്പം റെഗുലർ പരീക്ഷ നടത്തും. വിദ്യാർഥികളുടേയും മാതാപിതാക്കളുടെ സംശയനിവാരണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഡിഡി ഓഫീസുകളിലും നാളെ മുതൽ വാർ റൂമുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബന്ധുക്കൾ ഹോം ക്വാറന്റൈനിൽ കഴിയുന്ന വീടുകളിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ഇവരെയും പ്രത്യേകമായാണ് ഇരുത്തുക. പരീക്ഷയ്ക്ക് എത്തുന്ന എല്ലാ വിദ്യാർഥികളെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. വൈദ്യപരിശോധന വേണ്ടവർക്ക് അത് നൽകാനുള്ള സൗകര്യവും സ്കൂളിൽ ഉണ്ടാകും. തെർമൽ സ്ക്രീനിംഗ് നടത്തുന്നതിന് 5000 പുതിയ ഐആർ തെർമോമീറ്റർ വാങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾ പരീക്ഷകഴിഞ്ഞ് വീട്ടിൽ എത്തിയാൽ കുളിച്ച് ദേഹം ശുചിയാക്കിയതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ. പരീക്ഷയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ആരോഗ്യചിട്ടകൾ അടങ്ങിയ അറിയിപ്പും മാസ്കും കുട്ടികൾക്ക് വീടുകളിൽ എത്തിക്കും. ഇതിനായി സമഗ്രശിക്ഷാ കേരളയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും വിദ്യാർഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തീയതികളിൽ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അവർക്ക് സേ പരീക്ഷയ്ക്കൊപ്പം റെഗുലർ പരീക്ഷ നടത്തും. വിദ്യാർഥികളുടേയും മാതാപിതാക്കളുടെ സംശയനിവാരണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഡിഡി ഓഫീസുകളിലും നാളെ മുതൽ വാർ റൂമുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.