ലക്നോ: നിസാമുദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 600 പേരെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ വീടുകളിലേക്ക് മടക്കിയയച്ചു. ലക്നോവിൽ നിന്നും മാത്രം 157 പേരെയാണ് വീടുകളിലേക്ക് അയച്ചതെന്ന് യുപി ഡിജിപി അറിയിച്ചു.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 2,727 പേരെയാണ് യുപിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ശേഷിക്കുന്നവരെയും ക്വാറന്റൈൻ പൂർത്തിയാക്കി 10 ദിവസത്തിനകം വീടുകളിലേക്ക് അയയ്ക്കുമെന്ന് സർക്കാർ അറിയിച്ചു.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് 21 ദിവസത്തെ ക്വാറന്റൈനാണ് യുപി സർക്കാർ നിർദ്ദേശിച്ചിരുന്നത്. ആശുപത്രികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലുമായാണ് ഇവരെ പാർപ്പിച്ചിരുന്നത്. പരിശോധനകൾക്ക് ശേഷമാണ് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചത്. പോലീസ് കസ്റ്റഡിയിൽ എടുത്തവർക്ക് ജാമ്യം നേടിയ ശേഷമേ വീടുകളിലേക്ക് പോകാൻ കഴിയൂ.
എന്നാൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളിൽ പലരും 50 ദിവസത്തോളം ക്വാന്റൈനിൽ കഴിഞ്ഞുവെന്ന് സമാജ്വാദി പാർട്ടി എംഎൽഎ റഫീഖ് അൻസാരി ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരം 28 ദിവസമാണ് ക്വാറന്റൈൻ. പക്ഷേ, തബ് ലീഗ് സമ്മേളന പ്രതിനിധികളെ 28 ദിവസത്തിന് ശേഷം പുറത്തുവിടാൻ സർക്കാർ തയാറായില്ലെന്നും എംഎൽഎ വ്യക്തമാക്കി.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 2,727 പേരെയാണ് യുപിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ശേഷിക്കുന്നവരെയും ക്വാറന്റൈൻ പൂർത്തിയാക്കി 10 ദിവസത്തിനകം വീടുകളിലേക്ക് അയയ്ക്കുമെന്ന് സർക്കാർ അറിയിച്ചു.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് 21 ദിവസത്തെ ക്വാറന്റൈനാണ് യുപി സർക്കാർ നിർദ്ദേശിച്ചിരുന്നത്. ആശുപത്രികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലുമായാണ് ഇവരെ പാർപ്പിച്ചിരുന്നത്. പരിശോധനകൾക്ക് ശേഷമാണ് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചത്. പോലീസ് കസ്റ്റഡിയിൽ എടുത്തവർക്ക് ജാമ്യം നേടിയ ശേഷമേ വീടുകളിലേക്ക് പോകാൻ കഴിയൂ.
എന്നാൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളിൽ പലരും 50 ദിവസത്തോളം ക്വാന്റൈനിൽ കഴിഞ്ഞുവെന്ന് സമാജ്വാദി പാർട്ടി എംഎൽഎ റഫീഖ് അൻസാരി ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരം 28 ദിവസമാണ് ക്വാറന്റൈൻ. പക്ഷേ, തബ് ലീഗ് സമ്മേളന പ്രതിനിധികളെ 28 ദിവസത്തിന് ശേഷം പുറത്തുവിടാൻ സർക്കാർ തയാറായില്ലെന്നും എംഎൽഎ വ്യക്തമാക്കി.