ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഓഫ്ലൈൻ ടിക്കറ്റ് കൗണ്ടറുകൾ പുനഃരാരംഭിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കും. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
രാജ്യത്തെ 1.7 ലക്ഷം കോമൺ സർവീസ് സെന്ററുകൾ വഴി വെള്ളിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിംഗ് തുടങ്ങും. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നിര്‍ദ്ദിഷ്ട സ്റ്റേഷനുകളിൽ ബുക്കിംഗ് പുനഃരാംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റൽ സേവനങ്ങള്‍ ലഭ്യമാക്കുന്ന സേവന കേന്ദ്രങ്ങളാണ് കോമണ്‍ സര്‍വീസ് സെന്ററുകൾ.
സുരക്ഷ മുന്‍നിര്‍ത്തിയുള്ള ടിക്കറ്റ് ബുക്കിംഗ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ രൂപപ്പെടുത്തുന്നതിന് പഠനങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ട്രെയിനുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കൂടുതൽ ആളുകൾ ജോലിക്കായി നഗരങ്ങളിലേക്ക് തിരിച്ചെത്തുന്നത് ശുഭലക്ഷണമാണെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 40 ലക്ഷത്തോളം ആളുകളുണ്ട്. എന്നാല്‍ ഇതുവരെ 27 പ്രത്യേക ട്രെയിനുകൾ മാത്രമാണ് ബംഗാളിലേക്ക് സര്‍വീസ് നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ 1.7 ലക്ഷം കോമൺ സർവീസ് സെന്ററുകൾ വഴി വെള്ളിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിംഗ് തുടങ്ങും. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നിര്‍ദ്ദിഷ്ട സ്റ്റേഷനുകളിൽ ബുക്കിംഗ് പുനഃരാംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റൽ സേവനങ്ങള്‍ ലഭ്യമാക്കുന്ന സേവന കേന്ദ്രങ്ങളാണ് കോമണ്‍ സര്‍വീസ് സെന്ററുകൾ.
സുരക്ഷ മുന്‍നിര്‍ത്തിയുള്ള ടിക്കറ്റ് ബുക്കിംഗ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ രൂപപ്പെടുത്തുന്നതിന് പഠനങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ട്രെയിനുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കൂടുതൽ ആളുകൾ ജോലിക്കായി നഗരങ്ങളിലേക്ക് തിരിച്ചെത്തുന്നത് ശുഭലക്ഷണമാണെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 40 ലക്ഷത്തോളം ആളുകളുണ്ട്. എന്നാല്‍ ഇതുവരെ 27 പ്രത്യേക ട്രെയിനുകൾ മാത്രമാണ് ബംഗാളിലേക്ക് സര്‍വീസ് നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.