കൊച്ചി: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവര ശേഖരണത്തിൽ നിന്ന് അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിനെ ഒഴിവാക്കിയെന്ന് സർക്കാർ. ഇനി ഡാറ്റാ ശേഖരണവും വിശകലനവും സി-ഡിറ്റ് നടത്തും. സ്പ്രിങ്ക്ളറിന്റെ കൈവശമുള്ള ഡാറ്റയെല്ലാം സുരക്ഷിതമായി സി-ഡിറ്റിന്റെ സെർവറിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.
സ്പ്രിങ്ക്ളറിന്റെ കൈവശമുള്ള ഡാറ്റാ നശിപ്പിക്കാൻ സ്പ്രിങ്ക്ളറിന് നിർദേശം നൽകി. സോഫ്റ്റ്വെയർ അപ്ഡേഷൻ കരാർ മാത്രമാണ് അവശേഷിക്കുന്നത്. ആ സമയത്തും കമ്പനിയ്ക്ക് സി-ഡിറ്റിന്റെ പക്കലുള്ള വിവരങ്ങളൊന്നും കാണാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആമസോൺ ക്ലൗഡിലെ സോഫ്റ്റ്വെയർ ഉപയോഗിക്കാനും അനുമതിയില്ല.
സ്പ്രിങ്ക്ളർ ഡേറ്റാ കൈമാറ്റം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച ഹർജികളിൽ ഇടപാടിനെതിരെ ഹൈക്കോടതി പരാമർശങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സത്യവാങ്മൂലം. വിവര ശേഖരണത്തിനുള്ള സോഫ്റ്റ് വെയര്‍ ഇല്ലാത്തതിനാലാണ് സ്പ്രിങ്ക്ളറിനെ ആശ്രയിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്പ്രിങ്ക്ളറിന്റെ കൈവശമുള്ള ഡാറ്റാ നശിപ്പിക്കാൻ സ്പ്രിങ്ക്ളറിന് നിർദേശം നൽകി. സോഫ്റ്റ്വെയർ അപ്ഡേഷൻ കരാർ മാത്രമാണ് അവശേഷിക്കുന്നത്. ആ സമയത്തും കമ്പനിയ്ക്ക് സി-ഡിറ്റിന്റെ പക്കലുള്ള വിവരങ്ങളൊന്നും കാണാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആമസോൺ ക്ലൗഡിലെ സോഫ്റ്റ്വെയർ ഉപയോഗിക്കാനും അനുമതിയില്ല.
സ്പ്രിങ്ക്ളർ ഡേറ്റാ കൈമാറ്റം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച ഹർജികളിൽ ഇടപാടിനെതിരെ ഹൈക്കോടതി പരാമർശങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സത്യവാങ്മൂലം. വിവര ശേഖരണത്തിനുള്ള സോഫ്റ്റ് വെയര്‍ ഇല്ലാത്തതിനാലാണ് സ്പ്രിങ്ക്ളറിനെ ആശ്രയിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.