ലാഹോർ: ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ പാക്ക് പഞ്ചാബ് സർക്കാർ തീരുമാനിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് വേണം വിശ്വാസികൾ ആരാധനാലയങ്ങളിൽ പ്രവേശിക്കാനെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റംസാൻ വ്രതത്തിന്റെ അവസാന ദിനങ്ങൾ എത്തിയത് കൂടി പരിഗണിച്ചാണ് തീരുമാനം.
47,394 പേർക്കാണ് പാക്കിസ്ഥാനിൽ ഇതുവരെ കോവിഡ് രോഗബാധയുണ്ടായത്. പഞ്ചാബ് പ്രവശ്യയിൽ മാത്രം 16,685 പേർക്ക് രോഗം പിടിപെട്ടിരുന്നു.
ഇന്ന് 32 പേർ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യയും 1,000 കടന്നു. 1,017 പേരാണ് ഇതുവരെ പാക്കിസ്ഥാനിൽ മരണത്തിന് കീഴടങ്ങിയത്.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് വേണം വിശ്വാസികൾ ആരാധനാലയങ്ങളിൽ പ്രവേശിക്കാനെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റംസാൻ വ്രതത്തിന്റെ അവസാന ദിനങ്ങൾ എത്തിയത് കൂടി പരിഗണിച്ചാണ് തീരുമാനം.
47,394 പേർക്കാണ് പാക്കിസ്ഥാനിൽ ഇതുവരെ കോവിഡ് രോഗബാധയുണ്ടായത്. പഞ്ചാബ് പ്രവശ്യയിൽ മാത്രം 16,685 പേർക്ക് രോഗം പിടിപെട്ടിരുന്നു.
ഇന്ന് 32 പേർ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യയും 1,000 കടന്നു. 1,017 പേരാണ് ഇതുവരെ പാക്കിസ്ഥാനിൽ മരണത്തിന് കീഴടങ്ങിയത്.