ന്യൂഡൽഹി: രാജ്യത്ത് 25 ലക്ഷം കോവിഡ് 19 സാന്പിൾ പരിശോധിച്ചെന്ന് ഐസിഎംആർ. ബുധനാഴ്ച ഉച്ചയോടെയാണ് 25,36,156 പരിശോധനകൾ പൂർത്തിയാക്കിയതെന്നും ഐസിഎംആർ അറിയിച്ചു. ചൊവ്വാഴ്ച 1,07,609 സാന്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു ലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയതെന്നും ഐസിഎംആർ വ്യക്തമാക്കി.
രാജ്യത്ത് 555 ലാബുകളിലാണ് പരിശോധനകൾ നടത്തുന്നത്. ഇതിൽ 391 ലാബുകൾ ഐസിഎംആർറിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 164 ലാബുകൾ സ്വകാര്യ മേഖലയിലും. 1,07,609 സാന്പിളുകൾ പരിശോധിച്ചതിൽ 89,466 സാന്പിളുകൾ ഐസിഎംആർ ലാബുകളിലും 18,143 സാന്പിളുകൾ സ്വകാര്യ ലാബുകളിലുമാണ്.
രാജ്യത്ത് 1,06,750 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42,298 പേർക്ക് രോഗം ഭേദമായി. 3,303 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61,149 പേർ ചികിത്സയിലാണ്.
രാജ്യത്ത് 555 ലാബുകളിലാണ് പരിശോധനകൾ നടത്തുന്നത്. ഇതിൽ 391 ലാബുകൾ ഐസിഎംആർറിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 164 ലാബുകൾ സ്വകാര്യ മേഖലയിലും. 1,07,609 സാന്പിളുകൾ പരിശോധിച്ചതിൽ 89,466 സാന്പിളുകൾ ഐസിഎംആർ ലാബുകളിലും 18,143 സാന്പിളുകൾ സ്വകാര്യ ലാബുകളിലുമാണ്.
രാജ്യത്ത് 1,06,750 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42,298 പേർക്ക് രോഗം ഭേദമായി. 3,303 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61,149 പേർ ചികിത്സയിലാണ്.