റിയോഡിഷാനെയ്റോ: ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം അനുനിമിഷം ഉയരുന്നതിനിടെ രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നരുന്ന് വ്യാപകമായി നൽകുന്നുവെന്ന് റിപ്പോർട്ട്. കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന് സാധിക്കുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ഈ സാഹചര്യം നിലനിൽക്കെയാണ് ബ്രസീൽ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ക്ലോറോക്വിനും ഹൈഡ്രോക്സിക്ലോറോക്വിനും നൽകുന്നുണ്ടെന്നാണ് ബ്രസീലിലെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ മരുന്ന് നൽകണമെങ്കിൽ, സൈഡ് ഇഫക്ടുകൾ ഉണ്ടായാൽ ഉത്തരവാദിത്തം തനിക്കു തന്നെയെന്ന് രോഗി സമ്മതപത്രം നൽകണം.
കഴിഞ്ഞ മാസം പ്രസിഡന്റ് ജെയർ ബൊൽസനാരോ തന്നെ ഹൈഡ്രോക്സി ക്ലോറോക്വിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം അദ്ദേഹം അത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് പ്രസിഡന്റിന്റെ ഇതു സംബന്ധിച്ച പോസ്റ്റുകൾ ഫേക്ക്ന്യൂസ് ആണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും ഫേസ്ബുക്കും നീക്കം ചെയ്തിരുന്നു.
ഈ സാഹചര്യം നിലനിൽക്കെയാണ് ബ്രസീൽ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ക്ലോറോക്വിനും ഹൈഡ്രോക്സിക്ലോറോക്വിനും നൽകുന്നുണ്ടെന്നാണ് ബ്രസീലിലെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ മരുന്ന് നൽകണമെങ്കിൽ, സൈഡ് ഇഫക്ടുകൾ ഉണ്ടായാൽ ഉത്തരവാദിത്തം തനിക്കു തന്നെയെന്ന് രോഗി സമ്മതപത്രം നൽകണം.
കഴിഞ്ഞ മാസം പ്രസിഡന്റ് ജെയർ ബൊൽസനാരോ തന്നെ ഹൈഡ്രോക്സി ക്ലോറോക്വിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം അദ്ദേഹം അത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് പ്രസിഡന്റിന്റെ ഇതു സംബന്ധിച്ച പോസ്റ്റുകൾ ഫേക്ക്ന്യൂസ് ആണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും ഫേസ്ബുക്കും നീക്കം ചെയ്തിരുന്നു.