വാഷിംഗ്ടണ്‍: കോവിഡ് മഹാമാരികാലത്തെ ലോക്ഡൗണിനു പിന്നാലെ ജനന നിരക്കിൽ വൻ വർധനയുണ്ടാകുമെന്ന യുഎൻ റിപ്പോർട്ടിനിടയിലും അമേരിക്കയിൽ ജനന നിരക്ക് കുറയുന്നു. മുൻ വർഷങ്ങളിലെപ്പോലെ ജനന നിരക്കിൽ ഇടിവ് തുടരുന്പോൾ, നവജാതരുടെ എണ്ണം 35 വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷനാണ് ജനന നിരക്ക് സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞവർഷം നൽകിയ 99 ശതമാനത്തിലധികം ജനന സർട്ടിഫിക്കറ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷനാണ് ജനന നിരക്ക് സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞവർഷം നൽകിയ 99 ശതമാനത്തിലധികം ജനന സർട്ടിഫിക്കറ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.