ജനീവ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ലോകാര്യോഗസംഘടന വ്യക്തമാക്കുന്നു.
1,06,000 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതിൽ ആശങ്കയുണ്ടെന്നും ലോകാരോഗ്യസംഘടന തലവൻ ട്രെഡോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയ്ക്കുനേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്നു വിമർശനങ്ങൾ ഉണ്ടായെന്നും ട്രെഡോസ് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ചൈനയെ ലോകാരോഗ്യസംഘടന പിന്തുണച്ചതായും ട്രംപ് ആരോപിച്ചിരുന്നു. സംഘടനയ്ക്കു നൽകുന്ന ധനസഹായം നിർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ കത്ത് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കത്തിലെ കൂടുതൽ കാര്യങ്ങൾ ട്രെഡോസ് വെളിപ്പെടുത്തിയില്ല.
1,06,000 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതിൽ ആശങ്കയുണ്ടെന്നും ലോകാരോഗ്യസംഘടന തലവൻ ട്രെഡോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയ്ക്കുനേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്നു വിമർശനങ്ങൾ ഉണ്ടായെന്നും ട്രെഡോസ് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ചൈനയെ ലോകാരോഗ്യസംഘടന പിന്തുണച്ചതായും ട്രംപ് ആരോപിച്ചിരുന്നു. സംഘടനയ്ക്കു നൽകുന്ന ധനസഹായം നിർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ കത്ത് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കത്തിലെ കൂടുതൽ കാര്യങ്ങൾ ട്രെഡോസ് വെളിപ്പെടുത്തിയില്ല.