തൃശൂർ: കോവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ വ്യക്തിയുടെ വിശദാംശങ്ങൾ പോലീസിന് കൈമാറിയ ഡോക്ടറെ സ്വകാര്യാശുപത്രി പിരിച്ചുവിട്ട സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
തൃശൂർ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടതിനെതിരെ പൊതു പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പോലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡോക്ടർ വിവരം കൈമാറിയെങ്കിലും രോഗബാധിതനാണെന്ന് സംശയിക്കുന്നയാളെ അധികൃതർ കണ്ടെത്തുന്നതിന് മുന്പ് അയാൾ വിദേശത്തേക്ക് കടന്നതായി പരാതിയിൽ പറയുന്നു.
തൃശൂർ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടതിനെതിരെ പൊതു പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പോലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡോക്ടർ വിവരം കൈമാറിയെങ്കിലും രോഗബാധിതനാണെന്ന് സംശയിക്കുന്നയാളെ അധികൃതർ കണ്ടെത്തുന്നതിന് മുന്പ് അയാൾ വിദേശത്തേക്ക് കടന്നതായി പരാതിയിൽ പറയുന്നു.