തിരുവനന്തപുരം: പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി കേരളം തർക്കത്തിനില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കാൻ രാവിലെ തീരുമാനം വന്നത് എന്തുകൊണ്ടാണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ടായി. അതുകൊണ്ടാണ് രാവിലെ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. ഈ ഘട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാരുമായി ഒരു തർക്കത്തിലേക്ക് പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. അതേസമയം, ചില കാര്യങ്ങളിൽ തർക്കം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ തന്നെ നടത്തും. കേന്ദ്ര സർക്കാരിന്റെ അനുമതി വൈകിയാണ് ലഭിച്ചത്. ഇതുസംബന്ധിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂണിൽ ആരംഭിക്കുന്ന ഓണ്‍ലൈൻ ക്ലാസുകൾ സ്കൂളുകളിൽവച്ച് നൽകാനാവില്ല. ഓണ്‍ലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നത് ആലോചനയിലാണ്. ഓണ്‍ലൈൻ പഠനം നല്ല രീതിയിൽ വിജയിപ്പിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ടായി. അതുകൊണ്ടാണ് രാവിലെ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. ഈ ഘട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാരുമായി ഒരു തർക്കത്തിലേക്ക് പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. അതേസമയം, ചില കാര്യങ്ങളിൽ തർക്കം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ തന്നെ നടത്തും. കേന്ദ്ര സർക്കാരിന്റെ അനുമതി വൈകിയാണ് ലഭിച്ചത്. ഇതുസംബന്ധിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂണിൽ ആരംഭിക്കുന്ന ഓണ്‍ലൈൻ ക്ലാസുകൾ സ്കൂളുകളിൽവച്ച് നൽകാനാവില്ല. ഓണ്‍ലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നത് ആലോചനയിലാണ്. ഓണ്‍ലൈൻ പഠനം നല്ല രീതിയിൽ വിജയിപ്പിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.