തിരുവനന്തപുരം: നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം വർധിച്ചാൽ ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞു മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനു മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ പ്രയാസങ്ങൾ തുടരുകയാണ്. കണ്ടെയ്മെന്റ് സോണുകളിൽ ഒരു തരത്തിലുള്ള ഇളവുകളും നൽകില്ല. എല്ലാവരുടെയും സുരക്ഷ പ്രധാനമാണ്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോകണം. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങരുത്. വീട്ടിൽ തന്നെ മറ്റുള്ളവരുമായി ഇടപഴകരുത്. മുറിയിൽ തന്നെ കരുതണം. ഒരാൾ മാത്രം മുറിക്കകത്ത് ഭക്ഷണവും മറ്റും എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാൻ ആവശ്യമായ വോളണ്ടിയർമാർ വാർഡ്തല സമിതിക്കുണ്ടാകണം. പോലീസും ഇക്കാര്യത്തിൽ പങ്കുവഹിക്കണം. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ പോലീസ് സന്ദർശിക്കണം. ഇത് സമൂഹത്തിന്റെ രക്ഷയ്ക്കു പ്രധാനമാണ്. ഹോം ക്വാറന്ൈറൻ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചിലയിടങ്ങളിൽ വാർഡ്തല സമിതി ഉദ്ദേശിച്ച തരത്തിൽ സജീവമായില്ലെന്നു പരാതിയുണ്ട്. ഇതിൽ മാറ്റമുണ്ടാകണം. സന്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. അതുകൊണ്ടുതന്നെ സന്പർക്കം പൂർണമായി ഒഴിവാക്കണം. അതിനാണ് ഉൗന്നൽ നൽകേണ്ടത്. പഞ്ചായത്ത് തല സമിതികളെ ജില്ലാ തല സമിതികൾ നിരീക്ഷിക്കണം. ഈ മഹാമാരിയെ ജനങ്ങളും നാടും ഒന്നിച്ച് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പുറത്തുനിന്ന് ആളുകൾ വരികയും ഇളവുകളോടെ നാട് ചലിക്കാൻ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുമായി വീഡിയോ കോണ്ഫറൻസിംഗ് വഴി സംസാരിച്ചു. എല്ലാ ജില്ലകളിലും നല്ല ഏകോപനത്തോടെയാണ് കാര്യങ്ങൾ നടന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരെയും സർക്കാർ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനു മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ പ്രയാസങ്ങൾ തുടരുകയാണ്. കണ്ടെയ്മെന്റ് സോണുകളിൽ ഒരു തരത്തിലുള്ള ഇളവുകളും നൽകില്ല. എല്ലാവരുടെയും സുരക്ഷ പ്രധാനമാണ്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോകണം. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങരുത്. വീട്ടിൽ തന്നെ മറ്റുള്ളവരുമായി ഇടപഴകരുത്. മുറിയിൽ തന്നെ കരുതണം. ഒരാൾ മാത്രം മുറിക്കകത്ത് ഭക്ഷണവും മറ്റും എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാൻ ആവശ്യമായ വോളണ്ടിയർമാർ വാർഡ്തല സമിതിക്കുണ്ടാകണം. പോലീസും ഇക്കാര്യത്തിൽ പങ്കുവഹിക്കണം. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ പോലീസ് സന്ദർശിക്കണം. ഇത് സമൂഹത്തിന്റെ രക്ഷയ്ക്കു പ്രധാനമാണ്. ഹോം ക്വാറന്ൈറൻ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചിലയിടങ്ങളിൽ വാർഡ്തല സമിതി ഉദ്ദേശിച്ച തരത്തിൽ സജീവമായില്ലെന്നു പരാതിയുണ്ട്. ഇതിൽ മാറ്റമുണ്ടാകണം. സന്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. അതുകൊണ്ടുതന്നെ സന്പർക്കം പൂർണമായി ഒഴിവാക്കണം. അതിനാണ് ഉൗന്നൽ നൽകേണ്ടത്. പഞ്ചായത്ത് തല സമിതികളെ ജില്ലാ തല സമിതികൾ നിരീക്ഷിക്കണം. ഈ മഹാമാരിയെ ജനങ്ങളും നാടും ഒന്നിച്ച് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പുറത്തുനിന്ന് ആളുകൾ വരികയും ഇളവുകളോടെ നാട് ചലിക്കാൻ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുമായി വീഡിയോ കോണ്ഫറൻസിംഗ് വഴി സംസാരിച്ചു. എല്ലാ ജില്ലകളിലും നല്ല ഏകോപനത്തോടെയാണ് കാര്യങ്ങൾ നടന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരെയും സർക്കാർ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.