തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതുപോലെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 26 മുതൽ മേയ് 31 വരെ പരീക്ഷകൾ നടക്കും. പരീക്ഷ നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദമാക്കി.
നേരത്തെ സ്കൂളുകൾ പ്രവർത്തിക്കരുതെന്ന കേന്ദ്ര നിർദ്ദേശം പരിഗണിച്ച് മേയ് 26 മുതൽ നിശ്ചയിച്ച പരീക്ഷ ജൂണിലേക്ക് മാറ്റിവച്ചുവെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
എന്നാൽ ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതോടെ മുൻനിശ്ചയപ്രകാരം പരീക്ഷകൾ നടത്താൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.
നേരത്തെ സ്കൂളുകൾ പ്രവർത്തിക്കരുതെന്ന കേന്ദ്ര നിർദ്ദേശം പരിഗണിച്ച് മേയ് 26 മുതൽ നിശ്ചയിച്ച പരീക്ഷ ജൂണിലേക്ക് മാറ്റിവച്ചുവെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
എന്നാൽ ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതോടെ മുൻനിശ്ചയപ്രകാരം പരീക്ഷകൾ നടത്താൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.