കോട്ടയം: മുഖ്യമന്ത്രിയെ തിരുത്തിയ കാബിനറ്റിന് ഈ ആർജവം എന്നുമുണ്ടാകട്ടെയെന്ന് ആശംസിച്ച് കോൺഗ്രസ് വി.ടി ബെൽറാം എംഎൽഎ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള കാബിനറ്റ് തീരുമാനത്തെ അഭിനന്ദിച്ചാണ് ബെൽറാം രംഗത്തെത്തിയത്.
ക്രിയാത്മക നിർദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയന്റെ പതിവ് കൈയില്‍ കുത്തലുകളുടെ കാലം കഴിഞ്ഞെന്നും ബെൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്താണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിയാണ് കാബിനറ്റ്. എന്നാൽ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോൾ അതിനോട് തീർത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസിലാകുന്നില്ല.
മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടിയതെന്നും ബെൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ക്രിയാത്മക നിർദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയന്റെ പതിവ് കൈയില്‍ കുത്തലുകളുടെ കാലം കഴിഞ്ഞെന്നും ബെൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്താണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിയാണ് കാബിനറ്റ്. എന്നാൽ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോൾ അതിനോട് തീർത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസിലാകുന്നില്ല.
മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടിയതെന്നും ബെൽറാം ഫേസ്ബുക്കിൽ കുറിച്ചു.