+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂലമറ്റം പവർ സ്റ്റേഷനിലെ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ല: മന്ത്രി മണി

ഇടുക്കി: മൂലമറ്റം പവർ സ്റ്റേഷനിലെ കേടായ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നിലവിലെ സാഹചര്യത്തിൽ ചൈനയിൽനിന്നുള്ള വി
മൂലമറ്റം പവർ സ്റ്റേഷനിലെ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ല: മന്ത്രി മണി
ഇടുക്കി: മൂലമറ്റം പവർ സ്റ്റേഷനിലെ കേടായ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നിലവിലെ സാഹചര്യത്തിൽ ചൈനയിൽനിന്നുള്ള വിദഗ്ധരെ എത്തിച്ച് പണി നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറിയാലാണ് അണക്കെട്ടിലെ രണ്ട് ജനറേറ്ററുകൾ തകരാറിലായത്. ഒരെണ്ണം വാർഷിക അറ്റകുറ്റപണിയിലാണ്. ഇപ്പോൾ മൂന്ന് ജനറേറ്ററുകളിലാണ് വൈദ്യുതോൽപാദനം നടത്തുന്നത്. ഇതോടെ അണക്കെട്ടിൽ മുൻ വർഷത്തേക്കാളും 20 അടി ജലനിരപ്പ് കൂടിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയായി. വൈദ്യുതി ഉൽപാദനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മഴ കനത്താൽ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നിൽ മറ്റ് വഴികളില്ല.

ജലനിരപ്പ് 2373 അടിയിൽ എത്തിയാലെ ഡാമിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കി വിടാനാകൂ. ഇത് എത്തണമെങ്കിൽ ഇനി 30 അടി വെള്ളം കൂടണം. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച കാര്യങ്ങൾ തമിഴ്നാടുമായി ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
More in Latest News :