ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടർത്തിയത് ഇന്ത്യയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നീ രാജ്യങ്ങളതിനേക്കാൾ മാരകമാണെന്ന് നേപ്പാൾ പാർലമെന്റിൽ അദ്ദേഹം ആരോപിച്ചു.
നിയമവിരുദ്ധമായ മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് കോവിഡ് പടർത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയിൽനിന്ന് ആളുകൾ നുഴഞ്ഞ് കയറുന്നതിൽ ചിലപ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ട്- അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കോവിഡിനെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ വൈറസ് ഇപ്പോൾ ചൈന, ഇറ്റലി എന്നീ രാജ്യങ്ങളേക്കാളും മാരകമാണ്. കൂടുതൽ പേർ രോഗബാധിതരാകുകയാണെന്നും ഓലി കൂട്ടിച്ചേർത്തു.
നിയമവിരുദ്ധമായ മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് കോവിഡ് പടർത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയിൽനിന്ന് ആളുകൾ നുഴഞ്ഞ് കയറുന്നതിൽ ചിലപ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ട്- അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കോവിഡിനെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ വൈറസ് ഇപ്പോൾ ചൈന, ഇറ്റലി എന്നീ രാജ്യങ്ങളേക്കാളും മാരകമാണ്. കൂടുതൽ പേർ രോഗബാധിതരാകുകയാണെന്നും ഓലി കൂട്ടിച്ചേർത്തു.