+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉംപുന്‍ വൈകുന്നേരം നാലിന് പശ്ചിമ ബംഗാൾ തീരത്ത്

കോല്‍ക്കത്ത: ഉംപുന്‍ ഇന്ന് വൈകുന്നേരം നാലിനും ആറിനും ഇടയിൽ പശ്ചിമ ബംഗാൾ തീരത്തെ തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂപ്പര്‍ സൈക്ലോണ്‍ ശക്തി ക്ഷയിച്ച് അതി
ഉംപുന്‍ വൈകുന്നേരം നാലിന് പശ്ചിമ ബംഗാൾ തീരത്ത്
കോല്‍ക്കത്ത: ഉംപുന്‍ ഇന്ന് വൈകുന്നേരം നാലിനും ആറിനും ഇടയിൽ പശ്ചിമ ബംഗാൾ തീരത്തെ തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂപ്പര്‍ സൈക്ലോണ്‍ ശക്തി ക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. ഇതിനെ തുടർന്ന് ബംഗാളിന്‍റെയും ഒഡീഷയുടേയും തീരമേഖലകളിൽ കാറ്റും മഴയും കനത്തു.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാകും കാറ്റിന്‍റെ വേഗമെന്നാണ് കണക്കുകൂട്ടുന്നത്. ബംഗാളിന്‍റെയും ഒഡീഷയുടേയും തീരമേഖലകളിൽനിന്ന് ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർ‌പ്പിച്ചെന്ന് എൻ‌ഡിആർഎഫ് അറിയിച്ചു. കൊറോണ വൈറസിന്‍റെ പിടിയിലായ രാജ്യത്തിന് ഉംപാൻ ഇരട്ട വെല്ലുവിളിയാണെന്ന് എൻഡിആർഎഫ് തലവൻ എസ്.എൻ പ്രധാൻ പറഞ്ഞു.

എൻ‌ഡി‌ആർ‌എഫിന്‍റെ 41 ടീമുകളാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളിലുള്ളത്. കൊറോണ കാലത്ത് ആളുകളെ മാറ്റുക എന്നത് ഇരട്ട വെല്ലുവിളിയാണ്. സാമൂഹിക അകലം ഉറപ്പാക്കിവേണം ആളുകളെ മാറ്റാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചുഴലിക്കാറ്റിനെ തുടർ‌ന്ന് കോൽ‌ക്കത്ത വിമാനത്താവളം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് വരെ അടച്ചിട്ടു.
More in Latest News :