ന്യൂഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് തീവണ്ടികൾക്കുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി. സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ അവർ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ലെന്നാണ് കേന്ദ്രം പറയുന്നത്.
സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെതന്നെ കേന്ദ്രത്തിന് ശ്രമിക് തീവണ്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയിൽവേ മന്ത്രാലയമാണ് പ്രത്യേക തീവണ്ടികൾ അനുവദിക്കുകയെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രോഗലക്ഷണമില്ലാത്തവർക്ക് മാത്രമേ യാത്ര അനുവദിക്കാൻ പാടുള്ളു. എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയിൽവേയും ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളെ ബസുകളിൽ നാടുകളിലെത്തിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. എന്നാൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതോടെയാണ് പ്രത്യേക ട്രെയിനുകൾ ഇതിനായി അനുവദിച്ചത്.
സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെതന്നെ കേന്ദ്രത്തിന് ശ്രമിക് തീവണ്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയിൽവേ മന്ത്രാലയമാണ് പ്രത്യേക തീവണ്ടികൾ അനുവദിക്കുകയെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രോഗലക്ഷണമില്ലാത്തവർക്ക് മാത്രമേ യാത്ര അനുവദിക്കാൻ പാടുള്ളു. എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയിൽവേയും ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളെ ബസുകളിൽ നാടുകളിലെത്തിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. എന്നാൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതോടെയാണ് പ്രത്യേക ട്രെയിനുകൾ ഇതിനായി അനുവദിച്ചത്.