തിരുവനന്തപുരം: ബാർ ഉടമകളുമായി സർക്കാർ ഒത്തുകളിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം പഴയ ശീലംവച്ച് ഉന്നയിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബെവ്കോ നിരക്കിൽ മദ്യവിൽപ്പന നടത്താൻ ബാറുകൾക്ക് അനുമതി നൽകിയത് ഒത്തുകളിയുടെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.
ദുരിതകാലം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൊയ്ത്തുകാലമായി മാറ്റുന്നുവെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി. ബസ് ചാർജ് വർധിപ്പിക്കുന്നതിൽ എന്താണ് കൊയ്ത്ത്? സർക്കാരിന് എന്താണ് ലാഭം? ബസ് ഓടിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തെ ടാക്സ് നൽകേണ്ട എന്നാണ് ഉടമകളോട് പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബസുകൾ തീരെ ഓടാതിരിക്കുന്നതിലും നല്ലതല്ലേ ചാർജ് വർധിപ്പിച്ചായാൽ പോലും ഓടുന്ന സാഹചര്യമുണ്ടാകുന്നതെന്നും ജനങ്ങൾ അങ്ങനെയാവും ചിന്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെവ്കോ നിരക്കിൽ മദ്യവിൽപ്പന നടത്താൻ ബാറുകൾക്ക് അനുമതി നൽകിയത് ഒത്തുകളിയുടെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.
ദുരിതകാലം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൊയ്ത്തുകാലമായി മാറ്റുന്നുവെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി. ബസ് ചാർജ് വർധിപ്പിക്കുന്നതിൽ എന്താണ് കൊയ്ത്ത്? സർക്കാരിന് എന്താണ് ലാഭം? ബസ് ഓടിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തെ ടാക്സ് നൽകേണ്ട എന്നാണ് ഉടമകളോട് പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബസുകൾ തീരെ ഓടാതിരിക്കുന്നതിലും നല്ലതല്ലേ ചാർജ് വർധിപ്പിച്ചായാൽ പോലും ഓടുന്ന സാഹചര്യമുണ്ടാകുന്നതെന്നും ജനങ്ങൾ അങ്ങനെയാവും ചിന്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.