തിരുവനന്തപുരം: തട്ടുകടകളിൽ റെസ്റ്റോറന്റ് മാതൃകയിൽ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ഇത് അനുവദിക്കാൻ കഴിയുന്ന പ്രവണതയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷണശാലകളിൽ പാഴ്സൽ ഭക്ഷണം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രികളിൽ തിരക്ക് വർധിക്കുന്നുണ്ട്. അത് നിയന്ത്രിക്കും. തിക്കിത്തിരക്കി രോഗികളും ആളുകളും എത്തുന്നത് വലിയ പ്രതിസന്ധിക്ക് ഇടയാക്കും. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആരോഗ്യവകുപ്പിൽനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫോട്ടോ സ്റ്റുഡിയോകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. എന്നാൽ, അപേക്ഷ നൽകാൻ ഉൾപ്പെടെ ആളുകൾക്ക് ഫോട്ടോ ആവശ്യമുണ്ട്. ഇതിനാൽ സ്റ്റുഡിയോകൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെക്ക്പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ആവശ്യാനുസരണം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. മരുന്നുക്ഷാമം ശ്രദ്ധയിൽപ്പെട്ടിടത്ത് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശുപത്രികളിൽ തിരക്ക് വർധിക്കുന്നുണ്ട്. അത് നിയന്ത്രിക്കും. തിക്കിത്തിരക്കി രോഗികളും ആളുകളും എത്തുന്നത് വലിയ പ്രതിസന്ധിക്ക് ഇടയാക്കും. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആരോഗ്യവകുപ്പിൽനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫോട്ടോ സ്റ്റുഡിയോകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. എന്നാൽ, അപേക്ഷ നൽകാൻ ഉൾപ്പെടെ ആളുകൾക്ക് ഫോട്ടോ ആവശ്യമുണ്ട്. ഇതിനാൽ സ്റ്റുഡിയോകൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെക്ക്പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ആവശ്യാനുസരണം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. മരുന്നുക്ഷാമം ശ്രദ്ധയിൽപ്പെട്ടിടത്ത് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.