തിരുവനന്തപുരം: മുൻഗണനാക്രമത്തിലാണ് സർക്കാർ പുറത്തു കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കാൻ ശ്രമിക്കുന്നതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പുറത്തു കുടുങ്ങിക്കിടക്കുന്നവരിൽ ആദ്യം എത്തേണ്ടവരെയാണ് ആദ്യം നാട്ടിൽ എത്തിക്കുന്നത്. ഗർഭിണികൾ, രോഗികൾ, കുട്ടികൾ എന്നിവരെ ആദ്യം എത്തിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിന് അനുസരിച്ചാണ് സർക്കാരുകൾ ക്രമീകരണം ഏർപ്പെടുത്തുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അത്ര അത്യാവശ്യമല്ലാത്ത പലരും ഈ സംവിധാനത്തിന്റെ പ്രയോജനം പറ്റുന്നു. അതിന്റെ ഭാഗമായി മുൻഗണന ലഭിക്കേണ്ടവർ കുടുങ്ങിപ്പോകുന്നു. ഇത് ഒഴിവാക്കണം. ഇതിന് ഒൗദ്യോഗിക സംവിധാനങ്ങളുമായി സഹകരിക്കാൻ ജനങ്ങൾ തയാറാകണം. ആരും അനന്തമായി കുടുങ്ങിക്കിടക്കില്ല. ഇവർക്കായി ക്രമാനുഗതമായി സംവിധാനങ്ങൾ ഒരുങ്ങുന്നുണ്ട്. അനാവശ്യമായ തിക്കും തിരക്കും അപകടം ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് ഉൾപ്പെടെ എത്തുന്നവരുടെ വിവരങ്ങൾ പോലീസും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും സൂക്ഷിക്കണം. വാഹനങ്ങളിൽ ആളുകളെ കുത്തിനിറയ്ക്കുന്നത് അപകടകരമാണ്. ഇളവുകളുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ അയഞ്ഞുപോകരുത്. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡ് തല സമിതികളുടെയും ഇടപെടൽ പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുറത്തു കുടുങ്ങിക്കിടക്കുന്നവരിൽ ആദ്യം എത്തേണ്ടവരെയാണ് ആദ്യം നാട്ടിൽ എത്തിക്കുന്നത്. ഗർഭിണികൾ, രോഗികൾ, കുട്ടികൾ എന്നിവരെ ആദ്യം എത്തിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിന് അനുസരിച്ചാണ് സർക്കാരുകൾ ക്രമീകരണം ഏർപ്പെടുത്തുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അത്ര അത്യാവശ്യമല്ലാത്ത പലരും ഈ സംവിധാനത്തിന്റെ പ്രയോജനം പറ്റുന്നു. അതിന്റെ ഭാഗമായി മുൻഗണന ലഭിക്കേണ്ടവർ കുടുങ്ങിപ്പോകുന്നു. ഇത് ഒഴിവാക്കണം. ഇതിന് ഒൗദ്യോഗിക സംവിധാനങ്ങളുമായി സഹകരിക്കാൻ ജനങ്ങൾ തയാറാകണം. ആരും അനന്തമായി കുടുങ്ങിക്കിടക്കില്ല. ഇവർക്കായി ക്രമാനുഗതമായി സംവിധാനങ്ങൾ ഒരുങ്ങുന്നുണ്ട്. അനാവശ്യമായ തിക്കും തിരക്കും അപകടം ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് ഉൾപ്പെടെ എത്തുന്നവരുടെ വിവരങ്ങൾ പോലീസും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും സൂക്ഷിക്കണം. വാഹനങ്ങളിൽ ആളുകളെ കുത്തിനിറയ്ക്കുന്നത് അപകടകരമാണ്. ഇളവുകളുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ അയഞ്ഞുപോകരുത്. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡ് തല സമിതികളുടെയും ഇടപെടൽ പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.