തിരുവനന്തപുരം: നമ്മുടെ നാട്ടിൽ എല്ലാവർക്കും സുരക്ഷയുണ്ടാകണം എന്നതാണ് സർക്കാർ ആഗ്രഹമെന്നും അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിലർ വളച്ചൊടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കേണ്ടതുണ്ട്. ധാരാണാപിശകുകൊണ്ട് ഒരാൾക്കും അലംഭാവമുണ്ടായി രോഗം പകർന്നുകൂടാ. നമ്മുടെ നാട്ടിൽ എല്ലാവർക്കും സുരക്ഷയുണ്ടാകണം എന്നതു തന്നെയാണ് സർക്കാരിന്റെ ആഗഹം. വളച്ചൊടിക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും പിണറായി പരിഹസിച്ചു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ രാജ്യത്താകെ ലഘൂകരിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ അതുകൂടി മനസിൽവച്ചുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കേണ്ടതുണ്ട്. ധാരാണാപിശകുകൊണ്ട് ഒരാൾക്കും അലംഭാവമുണ്ടായി രോഗം പകർന്നുകൂടാ. നമ്മുടെ നാട്ടിൽ എല്ലാവർക്കും സുരക്ഷയുണ്ടാകണം എന്നതു തന്നെയാണ് സർക്കാരിന്റെ ആഗഹം. വളച്ചൊടിക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും പിണറായി പരിഹസിച്ചു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ രാജ്യത്താകെ ലഘൂകരിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ അതുകൂടി മനസിൽവച്ചുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.