ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വിഘടനവാദി നേതാവിന്റെ മകൻ ഉൾപ്പെടെ രണ്ട് ഹിസ്ബുൾ മുജാഹുദ്ദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ശ്രീനഗറിലെ നവാകദൽ ഏരിയായിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
തെഹ്റിക് ഇ ഹുറിയത് ചെയർമാൻ മുഹമ്മദ് അഷറഫ് സെഹ്രായിയുടെ മകൻ ജുനൈദ് സെഹ്രായി ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇയാൾ ഹുസ്ബുളിന്റെ മുതിർന്ന കമാൻഡർ ആയിരുന്നു. തീവ്രവാദികൾ ഒളിച്ചിരുന്ന രണ്ട് വീടുകളും സൈന്യം തകർത്തു.
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും പോലീസും സംയുക്തമായിട്ടായിരുന്നു തെരച്ചിൽ നടത്തിയത്.
തെഹ്റിക് ഇ ഹുറിയത് ചെയർമാൻ മുഹമ്മദ് അഷറഫ് സെഹ്രായിയുടെ മകൻ ജുനൈദ് സെഹ്രായി ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇയാൾ ഹുസ്ബുളിന്റെ മുതിർന്ന കമാൻഡർ ആയിരുന്നു. തീവ്രവാദികൾ ഒളിച്ചിരുന്ന രണ്ട് വീടുകളും സൈന്യം തകർത്തു.
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും പോലീസും സംയുക്തമായിട്ടായിരുന്നു തെരച്ചിൽ നടത്തിയത്.