ന്യൂഡൽഹി: ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്കായി കോൺഗ്രസ് തയാറാക്കിയ ബസുകളെ ചൊല്ലി തർക്കം തുടരുന്നു. കോൺഗ്രസ് നൽകിയ 1000 ബസുകളുടെ വിവരങ്ങളിൽ കൂടുതലും ബൈക്കുകളുടേയും ഓട്ടോകളുടേയുമാണെന്ന് സർക്കാർ.
കുടിയേറ്റ തൊഴിലാളികൾക്കായി കോൺഗ്രസ് സജ്ജമാക്കിയ വാഹനങ്ങളിൽ കൂടുതലും വാസ്തവത്തിൽ ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ പോലുള്ള ചെറിയ വാഹനങ്ങളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേഷ്ടാവ് പറഞ്ഞു. ഇതിന്റെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. പലായനം ചെയ്യുന്ന തൊഴിലാളികളെ എത്തിക്കാൻ സജ്ജമാക്കിയ1000 ബസുകളുടെ പട്ടിക ഇന്നലെ കോൺഗ്രസ് യുപി സർക്കാരിന് കൈമാറിയിരുന്നു.
നേരത്തെ ബസുകൾ രജിസ്ട്രേഷനായി ലക്നോവിൽ എത്തിക്കണമെന്ന സർക്കാർ ആവശ്യത്തിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. നിരവധി തൊഴിലാളികൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുമ്പോൾ സർക്കാരിന്റെ നടപടികൾ മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവാസ്തിക്കയച്ച കത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
നോയിഡ, ഗാസിയബാദ് അതിർത്തിയിലുള്ള ബസുകൾ രജിസ്ട്രേഷൻ നടപടികൾക്ക് മാത്രം ലക്നോവിൽ എത്തിക്കുക പ്രായോഗികമല്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന് ഉദ്ദേശ്യമില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
കുടിയേറ്റ തൊഴിലാളികൾക്കായി കോൺഗ്രസ് സജ്ജമാക്കിയ വാഹനങ്ങളിൽ കൂടുതലും വാസ്തവത്തിൽ ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ പോലുള്ള ചെറിയ വാഹനങ്ങളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേഷ്ടാവ് പറഞ്ഞു. ഇതിന്റെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. പലായനം ചെയ്യുന്ന തൊഴിലാളികളെ എത്തിക്കാൻ സജ്ജമാക്കിയ1000 ബസുകളുടെ പട്ടിക ഇന്നലെ കോൺഗ്രസ് യുപി സർക്കാരിന് കൈമാറിയിരുന്നു.
നേരത്തെ ബസുകൾ രജിസ്ട്രേഷനായി ലക്നോവിൽ എത്തിക്കണമെന്ന സർക്കാർ ആവശ്യത്തിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. നിരവധി തൊഴിലാളികൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുമ്പോൾ സർക്കാരിന്റെ നടപടികൾ മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവാസ്തിക്കയച്ച കത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
നോയിഡ, ഗാസിയബാദ് അതിർത്തിയിലുള്ള ബസുകൾ രജിസ്ട്രേഷൻ നടപടികൾക്ക് മാത്രം ലക്നോവിൽ എത്തിക്കുക പ്രായോഗികമല്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന് ഉദ്ദേശ്യമില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.