തൃശൂര്‍: നഷ്ടംസഹിച്ച് സ്വകാര്യ ബസുകൾ ഓടിക്കാനാകില്ലെന്ന് ഉടമകൾ. ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. അമ്പതു ശതമാനം വര്‍ധനവും കണ്‍സഷനുകളും തങ്ങള്‍ക്ക് നഷ്ടമാണെന്നും ഇതുവച്ച് സര്‍വീസ് നടത്താനാകില്ലെന്നുമാണ് സംഘടനാപ്രതിനിധികള്‍ അറിയിച്ചത്.
നേരത്തെ നൂറു ശതമാനം ചാര്‍ജ് വര്‍ധന വാഗ്ദാനം ചെയ്ത് പിന്നീട് അതില്‍നിന്ന് പിന്മാറി അമ്പതു ശതമാനം വര്‍ധനവ് മാത്രമാക്കി ചുരുക്കിയതും കണ്സഷന് നല്‍കണമെന്ന് പറയുകയും ചെയ്യുന്നത് നഷ്ടത്തില്‍ പോകുന്ന തങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ഉടമകള്‍ കൈക്കൊള്ളുന്നത്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കാനെങ്കിലും ഗതാഗതമന്ത്രി തയാറാകണമെന്നും ഉടമകള്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസുടമകളുടെ വിവിധ സംഘടന പ്രതിനിധികള്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയത്. വ്യക്തവും കൃത്യവുമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും വീണ്ടും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
നേരത്തെ നൂറു ശതമാനം ചാര്‍ജ് വര്‍ധന വാഗ്ദാനം ചെയ്ത് പിന്നീട് അതില്‍നിന്ന് പിന്മാറി അമ്പതു ശതമാനം വര്‍ധനവ് മാത്രമാക്കി ചുരുക്കിയതും കണ്സഷന് നല്‍കണമെന്ന് പറയുകയും ചെയ്യുന്നത് നഷ്ടത്തില്‍ പോകുന്ന തങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ഉടമകള്‍ കൈക്കൊള്ളുന്നത്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കാനെങ്കിലും ഗതാഗതമന്ത്രി തയാറാകണമെന്നും ഉടമകള്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസുടമകളുടെ വിവിധ സംഘടന പ്രതിനിധികള്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയത്. വ്യക്തവും കൃത്യവുമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും വീണ്ടും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.