ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു സ്ഥലങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ ഏഴു കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്നും ജാര്‍ഖണ്ഡിലേക്കു പോയ ബസ് ട്രക്കില്‍ ഇടിച്ച് നാലു പേരാണ് മരിച്ചത്.
പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ യവാത്മലിലായിരുന്നു അപകടം. ബസ് സോളാപുരിൽനിന്നും ജാർഖണ്ഡിലേക്ക് പോകുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഝാന്‍സി-മിര്‍സാപുര്‍ ഹൈവേയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്. മരിച്ച മൂന്നു പേരും സ്ത്രീ കളാണ്. പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിൽ മഹോബ ജില്ലയിലെ കമൽപുരയിലായിരുന്നു അപകടം.
മധ്യപ്രദേശിലെ ഛതാർപുരിലുള്ള ക്രെഷറിലേക്ക് സാധനങ്ങളുമായിപോയ മിനി ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. ഡൽഹിയിൽനിന്ന് കിഴക്കൻ യുപിയിലെ വീടുകളിലേക്ക് മടങ്ങുകയായിരുന്ന 17 തൊഴിലാളികളാണ് ഈ ട്രക്കിൽ ഉണ്ടായിരുന്നത്. നടന്ന് നാട്ടിലേക്കുപോകുന്ന ഇവരെ ട്രക്ക് ഡ്രൈവർ വാഹനത്തിൽ കയറ്റുകയായിരുന്നു.
പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ യവാത്മലിലായിരുന്നു അപകടം. ബസ് സോളാപുരിൽനിന്നും ജാർഖണ്ഡിലേക്ക് പോകുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഝാന്‍സി-മിര്‍സാപുര്‍ ഹൈവേയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്. മരിച്ച മൂന്നു പേരും സ്ത്രീ കളാണ്. പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിൽ മഹോബ ജില്ലയിലെ കമൽപുരയിലായിരുന്നു അപകടം.
മധ്യപ്രദേശിലെ ഛതാർപുരിലുള്ള ക്രെഷറിലേക്ക് സാധനങ്ങളുമായിപോയ മിനി ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. ഡൽഹിയിൽനിന്ന് കിഴക്കൻ യുപിയിലെ വീടുകളിലേക്ക് മടങ്ങുകയായിരുന്ന 17 തൊഴിലാളികളാണ് ഈ ട്രക്കിൽ ഉണ്ടായിരുന്നത്. നടന്ന് നാട്ടിലേക്കുപോകുന്ന ഇവരെ ട്രക്ക് ഡ്രൈവർ വാഹനത്തിൽ കയറ്റുകയായിരുന്നു.