+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്ക്ഡൗണ്‍ 4.0: കേരളത്തിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ; നിയന്ത്രണങ്ങൾ

തിരുവനന്തപുരം: മേയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ നിയന്ത്രണങ്ങളിൽ
ലോക്ക്ഡൗണ്‍ 4.0: കേരളത്തിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ; നിയന്ത്രണങ്ങൾ
തിരുവനന്തപുരം: മേയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചു.

നിയന്ത്രണങ്ങൾ, ഇളവുകൾ:

• സ്കൂളുകൾ, കോളജുകൾ, മറ്റു ട്രെയിനിംഗ്-കോച്ചിങ് സെന്‍ററുകൾ അനുവദിക്കില്ല.
• ഓണ്‍ലൈൻ/വിദൂര വിദ്യാഭ്യാസം പരമാവധി പ്രോൽസാഹിപ്പിക്കും.
• ജില്ലയ്ക്കകത്തുള്ള ജല ഗതാഗതമുൾപ്പെടയുള്ള പൊതുഗതാഗതം അനുവദിക്കും (സീറ്റിംഗ് കപ്പാസിറ്റിയുടെ അന്പതു ശതമാനം ആളുകൾ മാത്രം, യാത്രക്കാരെ നിർത്തിയുള്ള യാത്ര അനുവദിക്കില്ല.)
• അതത് ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം

മറ്റു ജില്ലകളിലേക്കുള്ള യാത്രകൾ:

• അനുവദനീയമായ കാര്യങ്ങൾക്ക് യാത്രാനുമതി.
• രാവിലെ 7 മുതൽ വൈകിട്ട് 7 മണിവരെയുള്ള യാത്രകൾക്ക് പ്രത്യേക യാത്രാപാസ് ആവശ്യമില്ല.
• തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
• കോവിഡ് നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യസർവീസിലുള്ള സർക്കാർ ജീവനക്കാർ എന്നിവർക്ക് യാത്രചെയ്യുന്നതിന് ഈ സമയ പരിധി ബാധകമല്ല.
• ഇലക്ട്രീഷ്യന്‍മാർ, മറ്റു ടെക്നീഷ്യൻമാർ തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം.
• സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ അനുമതി നേടണം.
• ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേക യാത്രാപാസ് ജില്ലാ കളക്ടർ/പോലീസ് മേധാവിയിൽ നിന്നും നേടണം.
• ഹോട്ട്സ്പോട്ടുകളിലെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൂടുതൽ ശക്തമായ നിരീക്ഷണം.
• ലോക്ക്ഡൗണ്‍മൂലം ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്കും ജീവനക്കാർക്കും വീടുകളിൽ പോകുന്നതിനും അനുമതി.
• മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ട് അന്തർജില്ലാ യാത്രകൾ അനുവദിക്കും.

വാഹനയാത്രകൾ:

• സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെ നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടു പേർ. കുടുംബമാണെങ്കിൽ മൂന്നുപേർ.
• ഓട്ടോറിക്ഷകളിൽ ്രെഡെവർക്കു പുറമേ ഒരാൾ. കുടുംബമാണെങ്കിൽ 3 പേർ.
• ഇരുചക്ര വാഹനങ്ങളിൽ ഒരാൾ. കുടുംബാംഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും.
• ആരോഗ്യകാരണങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്നവർക്ക് ഇളവ് അനുവദിക്കാൻ പോലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
• വിവിധ സോണുകളിലെ കണ്ടെയ്ൻമെന്‍റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകൾ അനുവദിക്കില്ല.
• അടിയന്തര ഘട്ടങ്ങളിൽ ഇത്തരം യാത്ര നടത്തുന്നവർ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറന്ൈ‍റനിൽ താമസിക്കണം.
• അനുവദനീയമായ പ്രവൃത്തികൾക്കുള്ള യാത്രകൾ നടത്തുന്ന സർക്കാർ ജീവനക്കാർ/സന്നദ്ധ സേവകർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമല്ല.
• 65 വയസിനു മുകളിൽ പ്രായമുള്ളവർ, തുടർ രോഗബാധയുള്ളവർ, ഗർഭിണികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ അടിയന്തര/ചികിത്സ ആവശ്യങ്ങൾക്കൊഴികെ പരമാവധി വീടുകളിൽതന്നെ കഴിയേണ്ടതാണ്.

വാണിജ്യ/ വ്യപാര/ സ്വകാര്യ സ്ഥാപനങ്ങൾ:

• ഷോപ്പിംഗ് കോംപ്ലക്സുകളിൽ (മാളുകൾ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ അന്പതു ശതമാനം മാത്രം തുറന്നു പ്രവർത്തിക്കാം.
• ഏതേത് ദിവസങ്ങളിൽ ഏതൊക്കെ തുറക്കണമെന്നത് അതത് ഷോപ്പിംഗ് കോംപ്ലക്സുകളിലെ കൂട്ടായ്മകൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതിയോടുകൂടി തീരുമാനിക്കണം.
• എയർകണ്ടീഷൻ സംവിധാനം ഒഴിവാക്കി ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർകട്ടിംഗ്, ഹെയർ ഡ്രസിംഗ്, ഷേവിംഗ് ജോലികൾക്ക് മാത്രമായി പ്രവർത്തിക്കാം.
• ഒരു സമയത്ത് രണ്ടു പേരിൽ കൂടുതൽ കാത്തു നിൽക്കാൻ പാടില്ല. ഒരേ ടവ്വൽ പലർക്കായി ഉപയാഗിക്കാൻ പാടില്ല. ഏറ്റവും നല്ലത് കസ്റ്റമർ ടവ്വൽ കൊണ്ടുവരുന്നതാണ്.
• ഫോണിൽ അപ്പോയിന്‍റ്മെൻറ് എടുക്കുന്ന സംവിധാനം പ്രോൽസാഹിപ്പിക്കണം.
• റെസ്റ്റോറൻറുകളിലെ ടേക്ക് എവേ കൗണ്ടറുകളിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മണിമുതൽ രാത്രി 9 മണി വരെ നടത്താം.
• രാത്രി 10 മണിവരെ ഓണ്‍ലൈൻ/ഡോർ ഡെലിവറി അനുവദിക്കും.
• ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ ഓണ്‍ലൈൻ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകൾ പാലിച്ചുകൊണ്ട് പാഴ്സൽ സർവ്വീസ്.
• ബാറുകളിൽ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധനകൾ ബാധകം.
• ക്ലബുകളിൽ മെന്പർമാർക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം (ഒരു സമയത്ത് 5 ആളുകളിലധികം വരില്ല എന്നുള്ള നിബന്ധനയ്ക്ക് വിധേയം).
• ടെലിഫോണ്‍ വഴിയുള്ള ബുക്കിംഗോ അനുയോജ്യമായ മറ്റു മാർഗങ്ങളോ ക്ലബുകൾ ഇതിനായി സ്വീകരിക്കണം. ക്ലബുകളിൽ മെന്പർമാരല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല.
• കള്ളു ഷാപ്പുകളിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാവുന്നതാണ്.

സർക്കാർ ഓഫീസുകൾ/സ്ഥാപനങ്ങൾ:

• എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേർ ഹാജരാകണം.
• ശേഷിക്കുന്ന ജീവനക്കാർ വീടുകളിലിരുന്ന് ഒൗദ്യോഗിക കൃത്യങ്ങൾ നിർവ്വഹിക്കണം. ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥന്‍റെ നിർദ്ദേശാനുസരണം ഓഫീസിൽ എത്തണം.
• പൊതുജനങ്ങൾക്കുള്ള സേവനം നൽകാൻ ആവശ്യമായ ജീവനക്കാരെ വിന്യസിക്കേണ്ടതാണ്.
• ശനിയാഴ്ച ദിവസം സർക്കാർ ഓഫീസുകൾക്ക് അവധി ദിവസമായിരിക്കും.
• തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാർക്ക് ഒൗദ്യോഗിക തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
• മറ്റു ജില്ലകളിൽ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കൈയിൽ കരുതേണ്ടതാണ്.
• ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളിൽ ഹാജരാകാൻ സാധിക്കാത്ത സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം.
• ഇപ്രകാരം യാത്ര ചെയ്യാൻ കഴിയാത്തവർ അതത് ജില്ലാ കളക്ടറുടെ മുന്പിൽ റിപ്പോർട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടർ കോവിഡ് നിർവ്യാപന പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കേണ്ടതുമാണ്.
• പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് ഉൾപ്പെടെ) പ്രവർത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.
• കേന്ദ്ര സർക്കാർ ഓഫീസുകൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമായിട്ടായിരിക്കും പ്രവർത്തിക്കുക.
• ഉൽപാദന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അധിക സാന്പത്തികബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കാവുന്നതാണ്.
• വിവാഹച്ചടങ്ങുകൾ പരമാവധി 50 ആൾക്കാരെ വച്ചും അനുബന്ധ ചടങ്ങുകൾ പരമാവധി 10 പേരെ വച്ചും മാത്രം നടത്തേണ്ടതാണ്.
• മരണാനന്തര ചടങ്ങുകൾ പരമാവധി 20 ആൾക്കാരെവച്ചുമാത്രം നടത്തേണ്ടതാണ്.
• വർക്കിംഗ് മെൻ/വിമണ്‍ ഹോസ്റ്റലുകളുടെ സുഗമമായ പ്രവർത്തനം സ്ഥാപനമേധാവികൾ ഉറപ്പാക്കേണ്ടതാണ്.

പൊതുവായ വ്യവസ്ഥകൾ:

• ബ്രേക്ക് ദ ചെയിൻ ക്യാന്പയിനുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഉൗർജിതമായി നടത്തേണ്ടതാണ്.
• കടകളിലും, ബാർബർഷോപ്പുകൾ അടക്കമുള്ള എല്ലാ അനുവദനീയമായ സ്ഥാപനങ്ങളിലും സാനിറ്റൈസറിന്‍റെ ഉപയോഗം കൃത്യമായി ഉറപ്പാക്കണം.
• അടഞ്ഞു കിടന്ന സ്ഥാപനങ്ങൾ ശുചിയാക്കിയശേഷം ബുധനാഴ്ച മുതൽ പ്രവർത്തികൾ ആരംഭിച്ചാൽ മതി.
• അനുവദനീയമായ എല്ലാ പ്രവർത്തികളും കൃത്യമായ ശാരീരിക അകലം (6 അടി അഥവാ 1.8 മീറ്റർ) പാലിച്ച് മാത്രമെ നിർവഹിക്കാൻ പാടുള്ളൂ.
• രാത്രി യാത്രകൾ ഒഴിവാക്കുന്നതിനായി സിആർപിസി സെക്ഷൻ 144 അനുസരിച്ചുള്ള നിരോധിത ഉത്തരവുകൾ നടപ്പാക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്.
• നേരത്തെ യാത്ര തുടങ്ങി ഏഴുമണിക്കു അവസാനിപ്പിക്കാൻ സാധിക്കാത്തവരുടെ രാത്രിയാത്രകൾ ഈ ഗണത്തിൽ പെടുത്തേണ്ടതില്ല.
• സ്വർണം, പുസ്തകം തുടങ്ങി ഉപഭോക്താക്കളുടെ സ്പർശനം കൂടുതലായി ഉണ്ടാകുന്ന ഇടങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അതില്ലാതാക്കാനും അണുവിമുക്തമാക്കുന്നതിനും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
• ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച പൂർണമായും ലോക്ക്ഡൗണ്‍ പാലിക്കേണ്ടതാണ്. വിശദാംശങ്ങൾ ഉത്തരവിൽ.
• തുടർപ്രവർത്തനം ആവശ്യമായ നിർമാണ യൂണിറ്റുകളും അവയുടെ സപ്ലൈ ചെയിനുകളും.
• ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.
• ആരാധനയുടെ ഭാഗമായി കർമങ്ങളും ആചാരങ്ങളും നടത്താൻ ചുമതലപ്പെട്ടവർക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം.
• പ്രഭാത നടത്തം/സൈക്ലിംഗ് എന്നിവ അനുവദിക്കാവുന്നതാണ്.
• മറ്റ് അടിയന്തര ഘട്ടങ്ങളിൽ ജില്ലാ അധികാരികളുടെ/പോലീസ് വകുപ്പിന്‍റെ പാസിന്‍റെ അടിസ്ഥാനത്തിൽ മാത്രമെ ഞായറാഴ്ചകളിൽ യാത്രചെയ്യാൻ പാടുള്ളൂ.
More in Latest News :