തിരുവനന്തപുരം: ജൂണ്‍ രണ്ടു വരെ തീയതികളിലായി കേരളത്തിലേക്ക് 38 വിമാനങ്ങൾ വിദേശത്തു നിന്ന് എത്തിച്ചേരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെ വിമാനത്തിലും കപ്പലിലുമായി 5815 പേരാണ് കേരളത്തിൽ എത്തിച്ചേർന്നത്.
യുഎഇയിൽ നിന്നും എട്ടു വിമാനങ്ങളും സൗദി അറേബ്യയിൽ നിന്നും നാലും ഖത്തറിൽ നിന്നും മൂന്നും കുവൈറ്റിൽ നിന്നും രണ്ടും വിമാനങ്ങൾ കേരളത്തിലെത്തും. ബഹ്റൈൻ, ഫിലിപ്പൈൻസ്, മലേഷ്യ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ഫ്രാൻസ്, ഇന്തോനേഷ്യ, അർമേനിയ, താജിക്കിസ്ഥാൻ, ഉക്രെയ്ൻ, അയർലൻഡ്, ഇറ്റലി, റഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 പേർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
യുഎഇയിൽ നിന്നും എട്ടു വിമാനങ്ങളും സൗദി അറേബ്യയിൽ നിന്നും നാലും ഖത്തറിൽ നിന്നും മൂന്നും കുവൈറ്റിൽ നിന്നും രണ്ടും വിമാനങ്ങൾ കേരളത്തിലെത്തും. ബഹ്റൈൻ, ഫിലിപ്പൈൻസ്, മലേഷ്യ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ഫ്രാൻസ്, ഇന്തോനേഷ്യ, അർമേനിയ, താജിക്കിസ്ഥാൻ, ഉക്രെയ്ൻ, അയർലൻഡ്, ഇറ്റലി, റഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 പേർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.