ന്യൂഡൽഹി: ലോക്ക്ഡൗണിൽ രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേരളത്തിലേക്കു പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്താൻ രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ സന്നദ്ധത അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളാണ് 1450 യാത്രക്കാർ വീതമുള്ള ട്രെയിനിന്റെ ചെലവ് പൂർണമായും വഹിക്കുക.
നടപടികൾ പൂർത്തിയായാൽ മെയ് 19, 20 തീയതികളിലായി യാത്ര പുറപ്പെടാൻ ട്രെയിനുകൾ സജ്ജമാണെന്ന് രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചതായി വേണുഗോപാൽ പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള ട്രെയിൻ ജയ്പൂർ, ചിറ്റോർഗഡ് എന്നിവടങ്ങളിൽനിന്നു പുറപ്പെട്ട് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കും. പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ജലന്ധറിൽനിന്ന് ആരംഭിച്ചു പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാകും മലയാളികളെ എത്തിക്കുക.
രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, അമരീന്ദർ സിംഗ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമെന്ന് വേണുഗോപാൽ പറഞ്ഞു.
വിദ്യാർഥികളെയും അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാൻ കോണ്ഗ്രസ് സർക്കാരുകളും പിസിസികളും നടപടി സ്വീകരിക്കണമെന്നു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തു കാരുണ്യത്തിന്റെ ഉദാത്തമായ മാതൃക കാട്ടിയതിന് ഇരുമുഖ്യമന്ത്രിമാർക്കും നന്ദി അറിയിക്കുന്നതായി വേണുഗോപാൽ പറഞ്ഞു.
നടപടികൾ പൂർത്തിയായാൽ മെയ് 19, 20 തീയതികളിലായി യാത്ര പുറപ്പെടാൻ ട്രെയിനുകൾ സജ്ജമാണെന്ന് രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചതായി വേണുഗോപാൽ പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള ട്രെയിൻ ജയ്പൂർ, ചിറ്റോർഗഡ് എന്നിവടങ്ങളിൽനിന്നു പുറപ്പെട്ട് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കും. പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ജലന്ധറിൽനിന്ന് ആരംഭിച്ചു പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാകും മലയാളികളെ എത്തിക്കുക.
രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, അമരീന്ദർ സിംഗ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമെന്ന് വേണുഗോപാൽ പറഞ്ഞു.
വിദ്യാർഥികളെയും അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാൻ കോണ്ഗ്രസ് സർക്കാരുകളും പിസിസികളും നടപടി സ്വീകരിക്കണമെന്നു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തു കാരുണ്യത്തിന്റെ ഉദാത്തമായ മാതൃക കാട്ടിയതിന് ഇരുമുഖ്യമന്ത്രിമാർക്കും നന്ദി അറിയിക്കുന്നതായി വേണുഗോപാൽ പറഞ്ഞു.