+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂടുതൽ ഇളവുകളോടെ നാലാംഘട്ട ലോക്ക് ഡൗൺ; മാർഗനിർദേശമിറങ്ങി

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മേയ് 31 വരെ നീട്ടിയത് സംബന്ധിച്ചുള്ള കേന്ദ്ര മാർഗനിർദേശം പുറത്തിറങ്ങി. ട്രെയിൻ സർവീസുകളും ബസ് സർവീസുകളും അനുവദിച്ചു. അതേസ
കൂടുതൽ ഇളവുകളോടെ നാലാംഘട്ട ലോക്ക് ഡൗൺ; മാർഗനിർദേശമിറങ്ങി
ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മേയ് 31 വരെ നീട്ടിയത് സംബന്ധിച്ചുള്ള കേന്ദ്ര മാർഗനിർദേശം പുറത്തിറങ്ങി. ട്രെയിൻ സർവീസുകളും ബസ് സർവീസുകളും അനുവദിച്ചു. അതേസമയം, വിമാന സർവീസുകളും മെട്രോ റെയിൽ സർവീസുകളും പുനഃരാരംഭിക്കാൻ അനുമതി നൽകിയിട്ടില്ല.

സംസ്ഥാന-അന്തർസംസ്ഥാന ബസ് സർവീസ് അനുവദിച്ചു. ടാക്സി, ഓട്ടോറിക്ഷാ, സൈക്കിൾ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകൽസമയത്ത് ആളുകൾക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 65 വയസിനു മുകളിലുള്ളവരും ഒഴികെ). വലിയ കൂടിച്ചേരലുകൾ എന്നിവയ്ക്ക് അനുമതിയില്ല.

സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ. കണ്ടെയ്മെന്‍റ് സോണുകൾ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. അന്തർ സംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

പുതിയ മാർഗനിർദേശങ്ങൾ

• ഓൺലൈൻ വ്യാപാരത്തിന് അനുമതി.
• കടകൾക്ക് തുറക്കാം. ഒരു സമയം 5 പേരിൽ കൂടുതൽ കടകളിലുണ്ടാകരുത്. ഓരോരുത്തർക്കുമിടയിൽ ആറടി അകലമുണ്ടായിരിക്കണം.
• ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവ തുറക്കും.
• പൊതുപരിപാടികൾക്ക് നിയന്ത്രണം തുടരും.
• ഹോട്ടലുകൾ, തീയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ബാറുകൾ തുറക്കില്ല.
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ അടഞ്ഞു കിടക്കും. മതപരമായ കൂടിച്ചേരലുകൾക്ക് കർശന വിലക്ക് തുടരും.
• അന്തർ ജില്ലാ യാത്രകൾ അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
• അന്തർ സംസ്ഥാന യാത്രകൾ സംസ്ഥാനങ്ങളുടെ ധാരണപ്രകാരം.
• വിമാന സർവീസുകൾ ഇല്ല.
• സ്പോർട്സ് കോംപ്ലക്സുകൾ, സ്റ്റേഡിയങ്ങൾ എന്നിവ ഉപാധികളോടെ തുറക്കാൻ അനുമതി.
എന്നാൽ കാണികളെ അനുവദിക്കില്ല.
• എയർ ആംബുലൻസുകൾക്കു വിലക്കില്ല.
• നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രണമില്ല.
• ആളു കൂടുന്ന പരിപാടികൾക്ക് നിയന്ത്രണം തുടരും.
• മാളുകളിലെയും കണ്ടെയ്ൻമെന്‍റ് സോണുകളിലെയും ഒഴികെയുളള ഷോപ്പുകൾ മേയ് 18 മുതൽ തുറന്നു പ്രവർത്തിക്കും, എന്നാൽ ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം.
• ഓൺലൈൻ/ഡിസ്റ്റാൻസ് ലേണിംഗ് പ്രോത്സാഹിപ്പിക്കും
• ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലെ കന്റീനുകൾക്ക് പ്രവർത്തിക്കാം.
• കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
• കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
• വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാൻ അനുവാദമില്ല. അവശ്യ സേവനത്തിലേർപ്പെടുന്നവർക്ക് പുറത്തിറങ്ങാം.
• അവശ്യങ്ങൾക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസിനു താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവർക്കും പുറത്തിറങ്ങാൻ അനുവാദമില്ല.
• പൊതുയിടങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹം.
• പൊതു തൊഴിലിടങ്ങളിൽ മാസ്ക് തുടർന്നും നിർബന്ധമാക്കി
•കാലിയായ ട്രക്കുകൾ ഉൾപ്പെടെ എല്ലാ ചരക്ക്–കാർഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസപ്പെടുത്തരുത്.
•സാമൂഹിക അകലവും തൊഴിലിടത്തിൽ ഉറപ്പാക്കണം
• തൊഴിലിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ വാതിൽപ്പിടികൾ ഉൾപ്പെടെ കൃത്യമായി വൃത്തിയാക്കണം
• തെർമല്‍ സ്ക്രീനിങ്ങും ഹാൻഡ് വാഷും സാനിറ്റൈസർ ഉപയോഗും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം
• പരമാവധി വർക്ക് ഫ്രം ഹോമിനുള്ള അവസരങ്ങൾ തൊഴിലുടമകൾ ഒരുക്കണം
• മെഡിക്കൽ പ്രവർത്തകർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിർത്തിയിലും തടയരുത്.
• വിവിധ സ്ഥാപനങ്ങളിലുള്ളവരുടെ മൊബൈലുകളിൽ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണം.
• പൊതുഇടങ്ങളിലെ മദ്യപാനം, പാൻ, ഗുഡ്ക, പുകയില എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു
• പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങളും അനുമതിയുണ്ട്.അതിനിടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഞായറാഴ്ച രാത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ലോക്ഡൗൺ നീട്ടുന്നതു സംബന്ധിച്ച നിർദേശം എൻഡിഎംഎ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സംസ്ഥാന സർക്കാരുകൾക്കും നൽകിയത്.

മാർഗരേഖയിൽ ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിർവാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
More in Latest News :